ADVERTISEMENT

പത്തനംതിട്ട∙ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായ കോന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് പരോക്ഷസൂചന നല്‍കി അടൂര്‍ പ്രകാശ് എംപി. ഗ്രൂപ്പ് പരിഗണനയ്ക്കും സാമുദായിക പരിഗണനയ്ക്കും അപ്പുറം വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ ആണ് പരിഗണിക്കേണ്ടത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താകും പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക എന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ കോന്നിയിലെ സ്ഥാനാര്‍ഥിയാകാന്‍ ജില്ലയില്‍ നിന്നുള്ള പലനേതാക്കളും ചരടുവലി കടുപ്പിച്ച സാഹചര്യത്തിലാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ അഭിപ്രായം പാര്‍ട്ടിയില്‍ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജാതി, സാമുദായിക പരിഗണനയ്ക്കുപ്പുറം ജയസാധ്യതയുള്ള ആളാകണം മത്സരിക്കേണ്ടത്.

കോന്നിയില്‍ നിരവധി വികസന, ജനക്ഷേമ പദ്ധതികള്‍ ഒരുക്കിയ അടൂര്‍ പ്രകാശ് പ്രചാരണരംഗത്ത് സജീവമായുണ്ടാല്‍ സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫിന് പണിപ്പെടേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍. ഇടതുമുന്നണിയില്‍ നിന്ന് കോന്നി സീറ്റ് പിടിച്ചെടുക്കുകയും നിലനിര്‍ത്തുകയും ചെയ്ത അടൂര്‍ പ്രകാശിന്റെ നിലപാടാകും സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ മുഖ്യം. 

അതിനാല്‍ പാര്‍ട്ടിയില്‍ പ്രഥമപരിഗണനയും അദ്ദേഹത്തിന്റെ അഭിപ്രായത്തിനാകും. ആദ്യകാലം മുതല്‍ അടൂര്‍പ്രകാശിനോടൊപ്പം നില്‍ക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ റോബിന്‍ പീറ്ററിന്റെ പേരിനാകും ആദ്യപരിഗണന. സാമുദായിക സമവാക്യങ്ങള്‍ ഗതിനിര്‍ണയിച്ചാല്‍ ജില്ലാപഞ്ചായത്ത് അംഗം എലിസബത്ത് അബുവും പരിഗണനയിലെത്തിയേക്കാം. 

English Summary: Bye polls in Konni Assembly constituency, Adoor Prakash clear his stand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com