അന്നമ്മയുടെ മൃതദേഹം 1 മാസത്തിനു ശേഷം സംസ്കരിച്ചു; ആത്മഹത്യാ ഭീഷണിയുമായി നാട്ടുകാർ
Mail This Article
×
കൊല്ലം ∙ സെമിത്തേരിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരു മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന തുരുത്തിക്കര ജെറുസലം മർത്തോമ്മാ ഇടവകാംഗമായ കാളിശേരിൽ അന്നമ്മ(75) യുടെ മൃതദേഹം സംസ്കരിച്ചു. ആത്മഹത്യ ഭീഷണിയുമായി നിലയുറപ്പിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
പ്രദേശത്തെ കുടിവെള്ളം മലിനമാകുന്നതായി ആരോപിച്ച് ശ്മശാനത്തിന്റെ ഉപയോഗത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ജില്ലാ ഭരണകൂടത്തിനു നിർദേശ പ്രകാരം കോൺക്രീറ്റ് സെൽ നിർമിച്ച ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ശക്തമായ പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.