കൊള്ളസംഘത്തെ പൂട്ടാൻ പൊലീസ്: കമ്പം–കമ്പംമെട്ട് റോഡിൽ സുരക്ഷ ഉറപ്പാക്കും
Mail This Article
തൊടുപുഴ ∙ കമ്പം–കമ്പംമെട്ട് റോഡിൽ കേരള–തമിഴ്നാട് പൊലീസിന്റെ രാത്രികാല പട്രോളിങ് തുടങ്ങി. അർധരാത്രി മുതലാണു പരിശോധന ആരംഭിച്ചത്. കമ്പത്തുനിന്നും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരെ വഴിയിൽ കൊള്ളയടിക്കുന്ന സംഘങ്ങൾ വ്യാപകമായതോടെയാണ് സുരക്ഷ ഉറപ്പാക്കാൻ പൊലീസ് നടപടി സ്വീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നു കമ്പംമെട്ട് പൊലീസിന്റെ നേതൃത്വത്തിൽ 3 ഷിഫ്റ്റുകളായി ആയുധധാരികളായ പ്രത്യേക സംഘമാണു പട്രോളിങ് നടത്തുന്നത്. എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന് തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ നൽകിയതായി ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ അറിയിച്ചു.
കമ്പം മുതൽ കമ്പംമെട്ട് റോഡ് വരെയുള്ള തമിഴ്നാടിന്റെ പരിധിയിൽപ്പെടുന്ന സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചതായി തേനി എസ്പി അറിയിച്ചതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
English summary: Police ensure security on cumbam–cumbammettu route