ADVERTISEMENT

കൊല്ലം ∙ വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നു യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീ വച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തിയ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നുവെന്നു യുവതി മൊഴി നൽകി. വള്ളികുന്നത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടി വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ചു തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറുംമുൻപാണിത്.

വർക്കല വടശ്ശേരിക്കോണം ചാണയ്ക്കൽ ചരുവിള വീട്ടിൽ ഷിനു (25) ആണ്  അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ടാണു സംഭവം. യുവതിയുമായി പരിചയത്തിലായിരുന്ന സിനു, യുവതിയോടു പലതവണ വിവാഹാഭ്യർഥന നടത്തി. യുവതി ഇതു നിരസിക്കുകയും വീട്ടുകാർ തമ്മിൽ വഴക്ക് ഉണ്ടാകുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ട് യുവതിയുടെ വീട്ടിലെത്തിയ സിനു, വീടിന്റെ ഓടിളക്കി യുവതിയുടെ കിടപ്പുമുറിയിലെത്തി. തന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ ശേഷം സ്വന്തം ദേഹത്തു പെട്രോൾ ഒഴിച്ചു. 

വീട്ടിൽ ഈ സമയം യുവതിയുടെ സഹോദരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലവിളിച്ചു പുറത്തേക്കൊടിയ യുവതി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. തന്റെ ദേഹത്തു പെട്രോൾ ഒഴിച്ചു തീ വച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി യുവതി പൊലീസിനു മൊഴി നൽകി. ഇതേതുടർന്നാണു സിനുവിനെ ഇരവിപുരം പൊലീസ് അറസ്റ്റു ചെയ്തത്. സിനുവിന്റെ പക്കൽ നിന്നു ലൈറ്ററും പൊലീസ് പിടിച്ചെടുത്തു. ഷിനു വെൽഡിങ് ജോലിക്കാരനാണ്. യുവതി ബിരുദ വിദ്യാർഥിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com