ADVERTISEMENT

തിരുവനന്തപുരം∙ നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. കൂടാതെ കുടുംബത്തിലെ നാലുപേർക്ക് നാലു ലക്ഷം രൂപ വീതം നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കുമാറിന്റെ ഭാര്യ, അമ്മ, രണ്ടു മക്കൾ എന്നിവർക്കാണു പണം നൽകുക.

സാമ്പത്തിക തട്ടിപ്പുകേസിൽ ജൂൺ 12ന് കസ്റ്റഡിയിലെടുത്ത കുമാർ 21നാണു മരിച്ചത്. പൊലീസിന്റെ ക്രൂരമർദനമാണ് മരണകാരണമെന്നാണ് ആരോപണം. എന്നാൽ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. കസ്റ്റഡി മരണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനമെമ്പാടും ഉയർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com