ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ ചുമതലയേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ചുമതലയേറ്റത്. ജനങ്ങളാണ് യജമാനൻമാരെന്നും തീരുമാനങ്ങളെടുക്കാനും അവ നടപ്പാക്കാനുമുളള സമയമായെന്നും ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു. 

ബ്രെക്സിറ്റ് അനുകൂലികളെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാനാണ് ബ്രെക്സിറ്റ് അനുകൂല പ്രചാരണത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ബോറിസ് ജോൺസന്റെ  ആദ്യ നീക്കം.കൊട്ടാരത്തിലേക്കുള്ള യാത്രക്കിടെ ബോറിസ് ജോണ്‍സന്റെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. പുതിയ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭായോഗം നാളെ  ചേരും. യൂറോപ്യന്‍ യൂണിയനുമായി കരാറായില്ലെങ്കിലും മൂന്നുമാസത്തിനകം ബ്രെക്സിറ്റ് നടപ്പാക്കുമെന്ന വാഗ്ദാനവുമായാണ് ജോണ്‍സണ്‍ അധികാരത്തിലേക്കെത്തുന്നത്. 

പ്രധാനമന്ത്രിയായിരുന്ന തെരേസ മേ നേരത്തെ കൊട്ടാരത്തിലെത്തി രാജിക്കത്ത് കൈമാറിയിരുന്നു. തുടര്‍ന്നാണ് ബോറിസ് ജോണ്‍സണെ സര്‍ക്കാരുണ്ടാക്കാന്‍ രാജ്ഞി ക്ഷണിച്ചത്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com