ADVERTISEMENT

ന്യൂഡൽഹി∙ നിയന്ത്രണരേഖ മറികടക്കരുതെന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്പേയി വാശിപിടിച്ചതാണ് കാര്‍ഗില്‍ യുദ്ധത്തില്‍ ലോകം ഇന്ത്യക്കൊപ്പം നില്‍ക്കാന്‍ കാരണമായതെന്ന് വ്യോമസേന മുന്‍മേധാവി അനില്‍ യശ്വന്ത് ടിപ്നിസ്. പാക്കിസ്ഥാന്‍റെ യുദ്ധതന്ത്രത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയാണ് ഇന്ത്യ മഞ്ഞുമൂടിയ മലനിരകളില്‍ വെന്നിക്കൊടി പാറിച്ചതെന്നും വ്യോമസേനയെ നയിച്ച ടിപ്നിസ് പറഞ്ഞു. കാര്‍ഗില്‍ വിജയത്തിന്‍റെ ഇരുപതാം വര്‍ഷികത്തില്‍ യുദ്ധമുഖത്തെ അപൂര്‍വ അനുഭവങ്ങള്‍ ടിപ്നിസ് മനോരമന്യൂസുമായി പങ്കുവച്ചു.

മാതൃരാജ്യത്തിന്‍റെ ഓരോ ഇഞ്ചും തിരിച്ചുപിടിക്കാന്‍ കരസേന ഒറ്റയ്ക്ക് പൊരുതി നില്‍ക്കുമ്പോഴാണ് ചെങ്കുത്തായ യുദ്ധഭൂമിയുടെ പ്രത്യേകത കണക്കിലെടുത്ത് സഹായിക്കാന്‍ അനില്‍ ടിപ്നിസിന്‍റെ നേതൃത്വത്തില്‍ വ്യോമസേന പോരാട്ടത്തിനിറങ്ങിയത്. പോര്‍വിമാനങ്ങള്‍ കുതിക്കും മുന്‍പ് പ്രധാനമന്ത്രി എ.ബി വാജ്പേയി ഒരൊറ്റ നിര്‍ദേശമേ മുന്നോട്ടു വച്ചുള്ളൂ. ഒരിക്കലും നിയന്ത്രണരേഖ മറികടക്കരുത്. മൂന്ന് സേനാമേധാവികളും നിര്‍ബന്ധിച്ചിരുന്നെങ്കില്‍ വാജ്പേയി നിര്‍ദേശം പിന്‍വലിച്ചേനേയെന്നും ടിപ്നിസ് പറയുന്നു. പക്ഷെ വാജ്പേയിയുടെ വാശി ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ യശസുയര്‍ത്തി. 

ശ്രീനഗറുമായുള്ള ബന്ധം വിച്ഛേദിച്ച് ലേ മേഖലയെഒറ്റപ്പെടുത്തുകയെന്നതായിരുന്നു പാക്ക് തന്ത്രം. അതേ തന്ത്രം ഇന്ത്യ തിരിച്ച് പയറ്റി. പാക്ക് സൈന്യത്തിന്റെ രണ്ട് പ്രധാന സപ്ലൈ പോയിന്റുകള്‍ തകര്‍ത്തു. മരണത്തെ മുഖാമുഖം കണ്ട വീര്യത്തിന്‍റെ നാളുകള്‍ ഒാര്‍ത്തെടുത്ത് ടിപ്നിസ് പറഞ്ഞു. അതൊരു കൂട്ടായ്മയുടെ വിജയമായിരുന്നു. എല്ലാം ജനിച്ച നാടിനുവേണ്ടി. 

English Summary: 20 years of Kargil War, Anil Yashwant Tipnis, Former Air Chief Marshal shares experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com