സഹപാഠിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു; ദേഷ്യം മാറാതെ ക്രിക്കറ്റ് സ്റ്റംപ് കൊണ്ടടിച്ചു
Mail This Article
ചെന്നൈ ∙ തമിഴ്നാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠി കത്രിക ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി. കൊടൈക്കനാലിലെ ഭാരതീയ വിദ്യാഭവൻസ് ഗാന്ധി വിദ്യാശ്രം സ്കൂളിലെ വിദ്യാർഥി കപിൽ രാഘവേന്ദ്ര (16) ആണ് സഹപാഠിയുടെ കുത്തേറ്റത് മരിച്ചത്. ഹോസ്റ്റലിലെ രാത്രിഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു സംഭവമെന്നാണു സൂചന.
കത്രിക കൊണ്ടു കുത്തിയ ശേഷം വിദ്യാർഥിയെ ക്രിക്കറ്റ് സ്റ്റംപ് ഉപയോഗിച്ച് തല്ലിയതായും റിപ്പോർട്ടുണ്ട്. കപിലിനെ സമീപമുള്ള സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ സ്വദേശിയാണ് കപിൽ. വിരുദനഗറിൽ നിന്നുള്ള പ്രതിയെ കസ്റ്റഡിയിലെടുത്ത് സേലത്തുള്ള ജുവനൈൽ ഹോമിലാക്കി.
കുത്താൻ ഉപയോഗിച്ച കത്രിക കണ്ടെടുത്തതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമെ കൂടൂതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസിനു പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ വിദ്യർഥി രണ്ടു തവണ അച്ചടക്ക നടപടിക്കു വിധേയനായിട്ടുള്ളതാണെന്നു സ്കൂൾ അധികൃതർ അറിയിച്ചു.
English Summary: Tamil Nadu Class 10 Boy Stabbed To Death With Scissors By Classmate