ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞതു ജനങ്ങളുടെ വ്യക്തിത്വം അപകടത്തിലാക്കില്ലെന്നും താറുമാറാക്കില്ലെന്നും ഗവർണർ സത്യപാൽ മാലിക്. ശ്രീനഗറിൽ ദേശീയപതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചടങ്ങിൽ പങ്കെടുത്തു.

കേന്ദ്രത്തിന്റെ തീരുമാനം ചരിത്രപരമാണ്. വികസനത്തിന്റെ പുതിയ പാതയാണ് ഇവിടെ തുറക്കാൻ പോകുന്നത്. ജമ്മു കശ്മീരിലും ലഡാക്കിലും വിവിധ വിഭാഗങ്ങൾക്ക് അവരുടെ ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനുള്ള അവസരമൊരുക്കും. സാമ്പത്തിക വളർച്ച, സമാധാനം, സമൃദ്ധി എന്നീ വിവിധ വിഷയങ്ങളിൽനിന്ന് 70 വർഷമായി വ്യതിചലിച്ചിരുന്നു. ശക്തമായ ഭരണം, ജോലി തുടങ്ങിയവ ഇനി കശ്മീരിലുണ്ടാകും. രാജ്യത്തെ മറ്റിടങ്ങളുമായി ഐക്യത്തിലായിരിക്കും ഇനിമുതൽ കശ്മീരെന്നും മാലിക് പറഞ്ഞു.

പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ലാത്തവർക്കു പോലും പുതിയ സാഹചര്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരിക്കും. കശ്മീരി പണ്ഡിറ്റുകളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിൽ സർക്കാർ പ്രതിഞ്ജാബദ്ധമാണ്. ഒക്ടോബറിൽ നടക്കുന്ന തദ്ദേശീയ തിരഞ്ഞെടുപ്പിലും നവംബർ– ഡിസംബറിൽ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഭീകരർക്കും വിഘടനവാദികൾക്കും വ്യക്തമായ മറുപടി നൽകാൻ ജനങ്ങൾക്കു കഴിയുമെന്നും മാലിക് പറഞ്ഞു.

English Summary: "Your Identity Neither At Stake Nor Tampered With," Governor Tells J&K

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com