ഭാര്യയുടെ സ്നേഹം ലഭിക്കാൻ മകളെ കൊലപ്പെടുത്തി; പിതാവിന് ജീവപര്യന്തം തടവ്
Mail This Article
×
പാലക്കാട് ∙ പത്തുമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ ജീവപര്യന്തം തടവിനും 2 ലക്ഷം രൂപ പിഴയടക്കാനും പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചു. പട്ടാമ്പി ഓങ്ങല്ലൂർ കൊണ്ടൂർക്കര, കിഴക്കേതിൽ വീട്ടിൽ ഇബ്രാഹിം (37) നെയാണു ശിക്ഷച്ചത്.
പിഴ സംഖ്യ അടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവും ശിശു സംരക്ഷണ വകുപ്പു പ്രകാരം 6 മാസത്തെ കഠിന തടവും അനുഭവിക്കണം. 2011 നവംബർ 25നാണു കേസിനാസ്പദമായ സംഭവം.
പെൺ കുഞ്ഞു ജനിച്ചതിനാൽ ഭാര്യയുടെ സ്നേഹം നഷ്ടമാകുമെന്ന ധാരണയിൽ കുഞ്ഞിനെ നിരന്തരം ശാരീരികമായി ഉപദ്രവിച്ച ഇബ്രാഹിം, തലയിണ ഉപയോഗിച്ചു കുട്ടിയെ കൊലപ്പെടുത്തി എന്നാണു കേസ്. പട്ടാമ്പി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈം ഡിറ്റാച്ച്മെന്റും അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.