ADVERTISEMENT

കവളപ്പാറ∙  ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് കൂടുതൽ മൃതദേഹങ്ങള്‍ കണ്ടെത്തി. എട്ടു വയസുകാരനായ കിഷോറിന്റേതടക്കം നാലു മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്.  ഇതോട കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. ഇനി 22പേരെ കണ്ടെത്താനുണ്ട്. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ ഊര്‍ജിതമാക്കി. വയനാട്ടിലെ പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ രാവിലെ  പുനരാരംഭിച്ചു. 

കാലാവസ്ഥ അനുകൂലമായതോടെ  തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമായിട്ടുണ്ട്. അതേസമയം പുത്തുമലയില്‍ തിരച്ചില്‍ നിര്‍ത്തില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. മണ്ണിനടിയില്‍ നിരീക്ഷണം നടത്താന്‍ കഴിയുന്ന റഡാറിന്റെ  സഹായത്തോടെ തിരച്ചില്‍ നടത്തുമെന്ന് മന്ത്രി  പറഞ്ഞു. ആദ്യം കവളപ്പാറയിലും പിന്നീട് പുത്തുമലയിലും ഈ സംവിധാനം ഉപയോഗിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com