ADVERTISEMENT

ബെംഗളൂരു ∙ കടക്കെണിയിലായ വിഷമത്തിൽ, ഗർഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്ന് ബിസിനസുകാരൻ സ്വയം വെടിവച്ച് മരിച്ചു. ഗുണ്ടൽപേട്ടിലെ ചാമരാജ് നഗർ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയാണു സംഭവമെന്നു പൊലീസ് പറഞ്ഞു. ഓം പ്രകാശ് (38), ഭാര്യ നികിത (30), മകൻ ആര്യ കൃഷ്ണ (4), ഓം പ്രകാശിന്റെ അച്ഛൻ നാഗരാജ് ആചാര്യ (65), അമ്മ ഹേമ രാജു (60) എന്നിവരാണു മരിച്ചത്.

ബിസിനസിൽ അപ്രതീക്ഷിത നഷ്ടം സംഭവിച്ചതിനെ തുടർന്നു കുടുംബത്തോടെ ജീവനൊടുക്കാൻ ഓം പ്രകാശ് തീരുമാനിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. എല്ലാവരുടെയും നെറ്റിയിലാണു വെടിവച്ചിരിക്കുന്നത്. എല്ലാവരും മരിച്ചെന്നുറപ്പാക്കി വായിൽ നിറയൊഴിച്ചാണു ഓം പ്രകാശ് ജീവനൊടുക്കിയത്. ആരും എതിർത്തതിന്റെ ലക്ഷണങ്ങളൊന്നും പ്രാഥമിക പരിശോധനയിൽ ലഭ്യമായില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ചാമരാജ്പേട്ട് എസ്പി എച്ച്.ഡി.അനന്തകുമാർ അറിയിച്ചു.

മൈസൂരുവിൽനിന്ന് എസ്‌യുവി വാഹനത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം വ്യാഴാഴ്ച രാത്രിയാണു ഗുണ്ടൽപേട്ടിലേക്കു പോയത്. പുലർച്ചെ മൂന്നോടെ ഓംപ്രകാശും കുടുംബവും കൃഷിയിടത്തിലേക്കു മാറി. അവിടെയാണ് കൂട്ടമരണം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നു പൊലീസ് വിശദീകരിച്ചു.

English Summary: Debt-Ridden Bengaluru Businessman Kills Pregnant Wife, Son and Parents Before Shooting Self

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com