ADVERTISEMENT

മുംബൈ∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും വേശ്യാവൃത്തിക്കു പ്രേരിപ്പിക്കുകയും ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും പെൺകുട്ടിയുടെ ഭര്‍ത്താവുമടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മുംബൈയിലെ മാൻഖുർദ് എന്ന സ്ഥലത്താണ് സംഭവം. 2018 ഏപ്രിലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മ നിർബന്ധപൂർവ്വം പെൺകുട്ടിയുടെ ഇരട്ടിപ്രായമുള്ള ഒരാൾക്കു വിവാഹം ചെയ്തു െകാടുക്കുകയായിരുന്നു. ഭർത്താവിൽനിന്ന് ക്രൂരമർദനം എൽക്കേണ്ടി വന്ന പെൺകുട്ടി വൈകാതെ വീട്ടിൽ തിരിച്ചെത്തി. ഭർത്താവ് അകാരണമായി മർദ്ദിച്ചിരുന്നതായും ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും പെൺകുട്ടി പറയുന്നു. 

വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയെ അമ്മ വേശ്യാവൃത്തിക്കു നിര്‍ബന്ധിക്കുകയും  മറ്റൊരു സ്ത്രീയ്ക്കു വിൽക്കുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു. ഇടനിലക്കാർ തന്നെ  വേശ്യാവൃത്തിക്കു നിർബന്ധിച്ചുവെന്നും 60 വയസുള്ള ഒരാൾ തന്നെ പീഡനത്തിന് ഇരയാക്കിയെന്നും പെൺകുട്ടി മൊഴി നൽകി. പെൺവാണിഭ സംഘത്തിൽനിന്നു രക്ഷപ്പെടാൻ സഹോദരന്റെ സഹായം തേടിയ പെൺകുട്ടിയെ സഹോദരനും പീഡിപ്പിച്ചുവെന്നും  ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ പറയുന്നു. മുംബൈ പൊലീസ് പോക്സോ വകുപ്പ് അടക്കം ചേര്‍ത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

അതേസമയം മുംബൈയിലെ സ്പായിൽ നടത്തിയ റെയിഡിനെ തുടർന്നു സെക്സ്റാക്കറ്റിന്റെ പിടിയിലായ ആറു യുവതികളെ െപാലീസ് മോചിപ്പിച്ചു. ക്രൈംബ്രാഞ്ച് നടത്തിയ റെയിഡിൽ തായ് സ്വദേശികളായ ആറ് യുവതികളെയാണ് രക്ഷപ്പെടുത്തിയത്. മുംബൈ സബർബനിലുള്ള വിലെ പാർലെയിലെ  ദ തായ് വില്ല എന്ന സ്പായാണ് പൊലീസ് പൂട്ടിച്ചത്. ടൂറിസ്റ്റ് ബിസിനസ് വിസയിൽ വന്നവരാണ് തായ് യുവതികളിൽ പലരും.സംഭവത്തിൽ ഉടമയും മാനേജരും അറസ്റ്റിലായി. 

English Summary: Teen Forced Into Prostitution By Mother, Raped By Brother In Mumbai: Cops         

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com