ADVERTISEMENT

ഗൊരഖ്പുർ∙. പത്തൊമ്പത് വയസ്സുള്ള മകളെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച് ഒടുവിൽ കൊലപ്പെടുത്തിയ അച്ഛനെ ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ നിന്ന് െപാലീസ് അറസ്റ്റ് ചെയ്തു. മൂത്ത മകളുടെ പരാതിയിൽ ജയ് പ്രകാശ് ഗുപ്ത എന്നയാളാണ് പിടിയിലായത്. രക്ഷാബന്ധൻ ദിനത്തിൽ തന്നെ കാണാൻ സഹോദരി എത്താത്തതിനെ തുടർന്നു പെൺകുട്ടിയുടെ മൂത്തസഹോദരി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 26 ന് പീഡനശ്രമം ചെറുത്തത്തിനെ തുടർന്നു കഴുത്തറുത്ത് മകളെ െകാലപ്പെടുത്തുകയായിരുന്നുവെന്ന് ഗുപ്ത സമ്മതിച്ചു. വെള്ളിയാഴ്ചയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

പെൺകുട്ടിയുടെ ശിരസ് മറവ് ചെയ്യുകയും ബാക്കി ഭാഗങ്ങൾ വിജനപ്രദേശങ്ങളിൽ എറിഞ്ഞു കളഞ്ഞുവെന്നും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ശരീരഭാഗങ്ങൾ െപാലീസ് കണ്ടെടുത്തു. ജയ്പ്രകാശ് ഗുപ്തയ്ക്കെതിരെ കൊലപാതകത്തിനും മാനഭംഗത്തിനും കേസെടുത്തു. പെൺകുട്ടികളുടെ അമ്മ പതിനഞ്ചു വർഷം മുൻപ് മരിച്ച് പോയതാണ്. അതിനു ശേഷമാണു കുട്ടികളുടെ ദുരിതം ആരംഭിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പല തവണ ഇയാൾ മകളെ പീഡിപ്പിച്ചു. 

ഒടുവിൽ പീഡനം തടയാൻ ശ്രമിച്ച മകളെ ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. 2015ൽ  മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെയാണ് ഇളയമകളെ ഇയാൾ ലൈംഗികമായി ഉപയോഗിക്കാൻ തുടങ്ങിയത്. തന്നെ കാണാൻ സഹോദരിയെത്താത്തതിനെ തുടർന്ന് അന്വേഷിച്ച മൂത്ത മകളോടാണ് ഇളയവളെ കൊല ചെയ്ത വിവരം പ്രതി പറയുന്നത്. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പെൺകുട്ടി പരാതി നൽകുകയായിരുന്നു.

English Summary: UP Man Arrested For Allegedly Raping, Killing Teen Daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com