പാക്കിസ്ഥാനിൽ അധ്യാപകൻ വിദ്യാർഥിയെ അടിച്ചുകൊന്നു; സ്കൂളിനു തീയിട്ട് സഹപാഠികള്‍
Mail This Article
ലഹോർ∙ അധ്യാപകന്റെ അടിയേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സ്കൂളിനു തീയിട്ടു. പാക്കിസ്ഥാനിലെ ലഹോറിലാണു സംഭവം. ശനിയാഴ്ചയാണ് അധ്യാപകന്റെ മർദനമേറ്റു ഹാഫിസ് ഹുനൈൻ ബിലാൽ കൊല്ലപ്പെട്ടത്. ലഹോറിലെ അമേരിക്കൻ ലൈസ്ടഫ് സ്കൂളിലെ വിദ്യാർഥിയാണ് ബിലാൽ.
പാഠഭാഗങ്ങൾ കാണാതെ പഠിക്കാത്തതിനാണ് അധ്യാപകനായ കമ്രാൻ വിദ്യാർഥിയെ മർദിച്ചത്. ബിലാലിന്റെ മരണത്തിൽ പ്രതിഷേധിച്ചു പുലർച്ചെ പെട്രോളുമായി എത്തിയ സഹപാഠികൾ സ്കൂളിനു തീയിട്ടു. രണ്ടു ക്ലാസ് മുറികൾ കത്തി നശിച്ചു. സംഭവത്തിൽ നിരവധി വിദ്യാർഥികളെ പൊലീസ് അറസ്റ്റു ചെയ്തു.
അധ്യാപകന് കമ്രാൻ, ബിലാലിനെ മർദിച്ചവശനാക്കിയ ശേഷം തല ചുമരിലിടിച്ചെന്നും വിദ്യാർഥികൾ പറഞ്ഞു. അധ്യപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്രാനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ബിലാലിന്റെ പിതാവ് ആവശ്യപ്പെട്ടു.
English Summary: Pakistani teen tortured to death by teacher, angry classmates set fire to school