ADVERTISEMENT

ന്യൂഡൽഹി∙ ഗതാഗത നിയമം ലംഘിച്ചാലുള്ള ഉയർന്ന പിഴത്തുക ഉടൻ ഈടാക്കില്ലെന്ന് സംസ്ഥാന ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. മോട്ടർ വാഹന നിയമ ഭേദഗതിയിൽ കേന്ദ്രസർക്കാരിൽ നിന്നു വ്യക്തത വരുന്നതുവരെയാണ് ഉയർന്ന പിഴ ഒഴിവാക്കുന്നത്. കേന്ദ്രം പുതിയ ഉത്തരവിലൂടെ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ബോധവൽക്കരണം തുടരും. കേന്ദ്രത്തിന്റെ ഇപ്പോഴത്തെ തീരുമാനം സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.

ഗതാഗത നിയമലംഘനത്തിനു പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞതിനു പിന്നാലെയാണ് എ.കെ.ശശീന്ദ്രൻ ഇക്കാര്യം അറിയിച്ചത്. ഉയർന്ന പിഴത്തുകയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രം അറിയിച്ചത്. ഇതു സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും ഗഡ്കരി പറഞ്ഞു.

കേരളത്തിൽ ഉത്തരവ് നടപ്പാക്കുന്നതിന് വിജ്ഞാപനം ഇറക്കിയിരുന്നു. വൻ പിഴ ചുമത്താൻ തുടങ്ങിയതോടെ ശക്തമായ പ്രതിഷേധമുയർന്നു. പലരും തുക അടയ്ക്കാൻ തയാറായില്ല. പിഴത്തുക വർധിപ്പിച്ചുള്ള തീരുമാനം പിൻവലിക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തിയെങ്കിലും സാധിച്ചില്ല. കേന്ദ്രം അനുവദിച്ചിരുന്നെങ്കിലെ സംസ്ഥാനങ്ങൾക്ക് ഉയർന്ന പിഴത്തുക ഒഴിവാക്കാൻ സാധിക്കുമായിരുന്നുള്ളൂ.

 

  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com