ADVERTISEMENT

ഭോപ്പാൽ ∙ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ ബോട്ട് മറിഞ്ഞ് പതിനൊന്നു മരണം. ഇന്നുപുലർച്ചെ നാലരയോടെയാണ് അപകടം. ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യാൻ പോയ സംഘത്തിന്റെ ബോട്ട് ലോവർ ലേക്ക് തടാകത്തിൽ അപകടത്തിൽപ്പെടുകയായിരുന്നു. അഞ്ചു പേരെ രക്ഷിച്ചു. ബോട്ടിൽ 16 പേർ ഉണ്ടായിരുന്നെന്നാണ് വിവരം.

രണ്ടു ബോട്ടുകൾ കൂട്ടിക്കെട്ടിയാണ് നിമജ്ജനത്തിനായി പോയത്. ബോട്ടിലുണ്ടായിരുന്ന ആരും തന്നെ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.  മരിച്ചവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മധ്യപ്രദേശ് സർക്കാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com