ഡി.കെ ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; മകളെ ചോദ്യം ചെയ്തത് 7 മണിക്കൂർ
Mail This Article
×
ബെംഗളൂരു/ ന്യൂഡൽഹി ∙ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്കു ശേഷം ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡല്‍ഹി റോസ്അവന്യൂ കോടതിയില്‍ ഹാജരാക്കും. അഞ്ച് ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ഇഡി ആവശ്യപ്പെടുമെന്നാണ് വിവരം. കസ്റ്റഡി ആവശ്യത്തെ ശിവകുമാര്‍ എതിര്‍ക്കും.
കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യയെ ഇന്നലെ ഇഡി ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഐശ്വര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് വഴി ശിവകുമാര്‍ നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. സിംഗപ്പൂരിലെ ബെനാമി പണമിടപാടുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിന് ഹാജരാകാൻ ചൊവ്വാഴ്ചയാണ് ഇഡി ഐശ്വര്യയ്ക്ക് സമൻസ് നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.