സയനൈഡ് കൈമാറ്റം അറിഞ്ഞപ്പോൾ കൊന്നതാകാം: വെളിപ്പെടുത്തി എൽസമ്മ
Mail This Article
കോഴിക്കോട് ∙ പൊന്നാമറ്റം തറവാട്ടിലെ യുവാക്കളുടെ മരണത്തിനു പിന്നിലും ജോളിയാണെന്ന സംശയം ബലപ്പെട്ടതിനു പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി വാഹനമിടിച്ചു മരിച്ച സുനീഷിന്റെ മാതാവ് എൽസമ്മ. ജോളിയുടെ കൂട്ടുപ്രതി മാത്യുവിനെ വിന്‍സന്‍റിനും സുനീഷിനുമറിയാം. സയനൈഡ് കൈമാറ്റം ഇവര്‍ അറിഞ്ഞിരിക്കാം. അപായപ്പെടുത്താന്‍ സാധ്യത തെളിഞ്ഞത് അങ്ങനെയാകുമെന്നും പൊലീസ് വിശദമായി അന്വേഷിക്കണമെന്നും എൽസമ്മ ആവശ്യപ്പെട്ടു. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റിലായിരുന്നു എൽസമ്മയയുടെ പ്രതികരണം.
മരിച്ച ടോം തോമസിന്റെ സഹോദര പുത്രന്മാരായ സുനീഷ്, ഉണ്ണി എന്ന വിൻസെന്റ് എന്നിവരുടെ മരണത്തിനു പിന്നിൽ ജോളിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. മരിക്കുന്നതിനു മുൻപ് പ്രതിസന്ധിയിൽ അകപ്പെട്ടെന്നുള്ള സുനിഷിന്റെ ഡയറിക്കുറിപ്പുകളും കണ്ടെടുത്തു. 2002 ഓഗസ്റ്റ് 24നാണ് വിൻസന്റിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതക പരമ്പരയിൽ ആദ്യം മരിച്ച അന്നമ്മയുടെ ശവമടക്കിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം.
ടോം തോമസിന്റെ രണ്ടാമത്തെ സഹോദരൻ അഗസ്റ്റിന്റെ മകനാണ് വിൻസന്റ്. 2008 ജനുവരി 17നാണ് സുനീഷ് ബൈക്ക് അപകടത്തിൽ മരിക്കുന്നത്. ടോം തോമസിന്റെ മൂന്നാമത്തെ സഹോദരൻ ഡൊമനിക്കിന്റെ മകനാണു സുനീഷ്. മരിച്ച റോയിയുമായും ജോളിയുമായും ഇരുവർക്കും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും സംശയമുണ്ട്.
English Summary: More revelation against Jolly Joseph in Koodathai Serial Murders