ജോളി പൊലീസ് കസ്റ്റഡിയില്‍; കൂക്കി വിളിച്ച് നാട്ടുകാര്‍: കേസ് ഏറ്റെടുത്ത് ആളൂര്‍
Mail This Article
കോഴിക്കോട്∙ കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ജോളിയടക്കം മൂന്ന് പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 16 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. താമരശേരി കോടതിയുടെതാണ് ഉത്തരവ്. പ്രതികളെ താമരശേരി എത്തിച്ച് വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പു നടത്തും. .
കേസിലെ മറ്റു പ്രതികളായ മാത്യൂവിന്റെയും പ്രജികുമാറിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളെ പത്തു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇത് പ്രതിഭാഗം എതിർത്തു. ഇതിനിടെ കേസിലെ മുഖ്യപ്രതി ജോളിയുടെ വക്കാലത്ത് അഡ്വ. ബി.എ. ആളൂർ ഏറ്റെടുത്തു. നിർവികാരമായാണ് ജോളി കോടതി നടപടികളോടു പ്രതികരിച്ചത്. വക്കാലത്ത് ഒപ്പിട്ടു നൽകാൻ ആദ്യം തയ്യാറായില്ല.
വൻസുരക്ഷയോടെയായിരുന്നു പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. കോടതി പരിസരത്ത് കൂക്കിവിളിച്ച് വൻപ്രതിഷേധവുമായി നാട്ടുകാരും എത്തി.