സയനൈഡ് വാങ്ങിച്ചത് പെരുച്ചാഴിയെ കൊല്ലാൻ; മാത്യു തെറ്റിദ്ധരിപ്പിച്ചു: പ്രജികുമാർ
Mail This Article
×
കോഴിക്കോട് ∙ പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നു കൂടത്തായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി പ്രജികുമാർ. താൻ ഒരുതവണ മാത്രമാണ് മാത്യുവിന് സയനൈഡ് നൽകിയതെന്നും പ്രജികുമാർ പറഞ്ഞു.
ജില്ലാ ജയിലിൽനിന്നു താമരശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പ്രതികരണം. ഒന്നാം പ്രതി ജോളി ജോസഫിനെയും കോടതിയിലേക്ക് കൊണ്ടുപോയി. പതിനൊന്നു മണിയോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കും.
ജോളിയെ 15 ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. പ്രതി എം.എസ്. മാത്യുവിന്റെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ. ഹരിദാസൻ ഇന്നലെ കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. പ്രതികൾക്ക് അഭിഭാഷകരില്ലാത്തതിനാൽ അവരുടെ ഭാഗം കൂടി കേൾക്കാനായി ഇന്നു ഹാജരാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.