ADVERTISEMENT

കോഴിക്കോട്∙ മാത്യു മഞ്ചാടിയിലിന് മദ്യത്തിൽ കലർത്തിയാണ് സയനൈഡ് നൽകിയതെന്ന് ജോളിയുടെ വെളിപ്പെടുത്തൽ. മാത്യൂ കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുൻപു വരെ പലപ്പോഴായി ഒരുമിച്ചു മദ്യപിച്ചിരുന്നു. തെളിവെടുപ്പിനിടെയാണ് ജോളി ഇക്കാര്യം വെളിപ്പെടുത്തിയത്. 

പൊന്നാമറ്റം വീട്ടിൽ വച്ച് രണ്ടുതവണ രണ്ടുകുപ്പികളിലായാണ് സയനൈഡ് കൈമാറ്റം നടന്നതെന്നും ഇതിൽ ഒരുകുപ്പി ഉപയോഗിക്കുകയും ഒരു കുപ്പി ഒഴുക്കിക്കളയുകയും ചെയ്തതായി ജോളി പൊലീസിനോട് പറഞ്ഞെന്നാണ് തെളിവെടുപ്പിനു സാക്ഷിയായ ബാദുഷായുടെ വെളിപ്പെടുത്തൽ. ജോളിയുടെ തിരിച്ചറിയൽ രേഖകളും തെളിവെടുപ്പിനിടെ കണ്ടെത്തി. എന്നാൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കണ്ടെത്താനായില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com