എന്‍ഐടിയിലും ബ്യൂട്ടി പാര്‍ലറിലും തെളിവെടുപ്പ്; ജീവനക്കാര്‍ ജോളിയെ തിരിച്ചറിഞ്ഞു
Mail This Article
×
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ ഭര്‍ത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലെത്തിച്ചു തെളിവെടുത്തു. ജോളിയെ കൊണ്ടുപോയശേഷം ഷാജുവിന്റെ വീട്ടില്‍ പൊലീസ് പരിശോധനയും നടത്തി. ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ മരണത്തെപ്പറ്റി വിവരങ്ങള്‍ ശേഖരിച്ചു. ഷാജുവിന്റെ ആദ്യ ഭാര്യ സിലി കുഴഞ്ഞുവീണ ദന്താശുപത്രിയിലും എത്തിച്ചു തെളിവെടുപ്പ് നടത്തി. ഈ ആശുപത്രിയിൽ ജോളി നൽകിയ ഗുളിക കഴിച്ചതിനു ശേഷമാണ് സിലി കുഴഞ്ഞുവീണത്.
ജോളി സ്ഥിരം സന്ദർശകയായിരുന്ന എൻഐടി കന്റീനിലെത്തിയും തെളിവെടുപ്പു നടത്തി. എന്‍ഐടി കന്റീന്‍ ജീവനക്കാര്‍ ജോളിയെ തിരിച്ചറിഞ്ഞു. എന്‍ഐടി അധ്യാപികയാണെന്ന വ്യാജേന നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ചത്. എന്‍ഐടിയ്ക്കടുത്തുള്ള ബ്യൂട്ടി പാര്‍ലറിലും തെളിവെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.