ADVERTISEMENT

തൃശൂർ∙ വൈദ്യപരിശോധനയ്ക്കു വിലങ്ങ് അഴിച്ച തക്കത്തിനിടെ ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസുകാരൻ ഓടിച്ചു പൊലീസ് സ്റ്റേഷനിൽ കയറ്റി. കുന്നംകുളത്തെ ഈ നാടകീയ രംഗങ്ങളുടെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. 

കോടതിയിൽ ഹാജരാക്കും മുമ്പ് വൈദ്യപരിശോധനയ്ക്കായി കുന്നംകുളം സർക്കാർ ആശുപത്രിയിൽ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. കയ്യിലെ വിലങ്ങ് പൊലീസ് അഴിച്ച തക്കത്തിന് അടിപിടി കേസിലെ പ്രതിയായ വരടിയം സ്വദേശി ലിയോ ഇറങ്ങി ഓടി. പിന്നാലെ കൂട്ടുപ്രതിയുമായി കൈവിലങ്ങോടെ ഓടുന്ന പൊലീസുകാരനെയും ദൃശ്യങ്ങളിൽ കാണാം.

പ്രതി ഓടിച്ചെന്നതാകട്ടെ പൊലീസ് സ്‌റ്റേഷനു മുൻപിലും. ലിയോയെ പൊലീസുകാരൻ കയ്യോടെ പിടികൂടി. പേരാമംഗലം പൊലീസ് ആണ് അടിപിടി കേസിലെ പ്രതിയായ ലിയോയെ പിടികൂടിയത്. പ്രതി രക്ഷപ്പെട്ടിരുന്നെങ്കിൽ അകമ്പടി പൊലീസുകാർ നടപടികൾ നേരിടേണ്ടി വരുമായിരുന്നു. കയ്യോടെ പ്രതിയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് പൊലീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com