ADVERTISEMENT

തിരുവനന്തപുരം ∙ സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷാ നടത്തിപ്പില്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി കെ.ടി. ജലില്‍. പരീക്ഷാ കണ്‍ട്രോളറുടെ അധികാരങ്ങള്‍ കവരാന്‍ ശ്രമിച്ചില്ല. പരീക്ഷ നടത്തിപ്പിന് കമ്മിറ്റി രൂപീകരിച്ചത് അക്കാദമിക് കൗണ്‍സില്‍ യോഗത്തിലാണന്നും മന്ത്രി വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെയാണ് ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെതിയത്. സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പില്‍ മന്ത്രി നേരിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചോദ്യപേപ്പർ തയാറാക്കുന്നതിനും, പരീക്ഷാ നടത്തിപ്പിനും ഉള്ള സമിതിയുടെ രൂപീകരണത്തില്‍ മന്ത്രി ചട്ടവിരുദ്ധമായി ഇടപെട്ടു. പ്രശ്നത്തിലെ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com