2.77 ഏക്കര്‍ ഭൂമി; അയോധ്യ കേസിലെ ഭൂമിയും വഴികളും: ഗ്രാഫിക്സ് അവതരണം
Mail This Article
×
അയോധ്യയില്‍ 2.77 ഏക്കറാണ് തര്‍ക്കഭൂമി. അവിടെ എന്തൊക്കെയാണ് ഉണ്ടായിരുന്നത്, ഉള്ളത് എന്നതിന്റെ രേഖാചിത്രം. വിഡിയോ അവതരണം കാണാം.
അയോധ്യക്കേസിൽ തർക്കഭൂമി കേന്ദ്ര ട്രസ്റ്റിന് നൽകി. ഇവിടെ ക്ഷേത്രം നിര്‍മിക്കാം. പകരം തർക്കഭൂമിക്കു പുറത്ത് പള്ളിക്കായി അഞ്ചേക്കര്‍ നൽകും. ഇത് കേന്ദ്ര സർക്കാർ നൽകണം. മൂന്നു മാസത്തിനുള്ളിൽ ഇതിനായി കേന്ദ്രം പദ്ധതി തയ്യാറാക്കണമെന്നും കോടതി വിധി പറഞ്ഞു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2.77 ഏക്കർ ഭൂമി മൂന്നായി മൂന്നായി വിഭജിക്കാൻ ആയിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ആണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.