ബാലികയെ ബലാത്സംഗം ചെയ്ത് ബെൽറ്റ് കൊണ്ടു കഴുത്ത് ഞെരിച്ച് കൊന്നു
Mail This Article
ജയ്പുർ ∙ ശനിയാഴ്ച രാജസ്ഥാനിൽ കാണാതായ ആറുവയസ്സുകാരി െകാല്ലപ്പെട്ട നിലയിൽ. രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽനിന്ന് കാണാതായ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി.
ബലാത്സംഗത്തിന് ഇരയാക്കിയതിനുശേഷം, കുട്ടി യൂണിഫോമിനൊപ്പം ധരിച്ചിരുന്ന ബെൽറ്റ് കൊണ്ട് കഴുത്തു ഞെരിച്ച് െകാലപ്പെടുത്തുകയായിരുന്നുവെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഖേതാഡി ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ നിന്നാണ് പൊലീസ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തു രക്തം കട്ടപിടിച്ച നിലയിലായിരുന്നു. സമീപത്തുനിന്ന് മദ്യക്കുപ്പികളും പലഹാരങ്ങളും കണ്ടെടുത്തു.
ശനിയാഴ്ച സ്കൂളിൽ കായിക ദിനമായിരുന്നു. വൈകുന്നേരം മൂന്നു മണിയായിട്ടും കുട്ടി തിരിച്ചെത്താതായതോടെ ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച രാവിലെ ഖേതാഡി ഗ്രാമത്തിലെ കുറ്റിക്കാട്ടിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ വൻ ജനാവലിയാണ് പൊലീസിനെതിരെ പ്രതിഷേധം ഉയർത്തിയത്. പ്രതികൾക്കായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചതായി എസ്പി ആദർശ് സിദ്ദു അറിയിച്ചു.
English Summary: Missing Rajasthan Girl Allegedly Raped, Strangled With School Belt: Cops