ADVERTISEMENT

കാക്കിനാട∙ ആന്ധ്രാ പ്രദേശിലെ കാക്കിനാടയിൽ അറുപതുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് കൊന്നു. വീട്ടിൽ മുളകുപൊടി വിതറി തെളിവു നശിപ്പിക്കാനും അക്രമി ശ്രമിച്ചതായി െപാലീസ് പറഞ്ഞു. കഴിഞ്ഞ രാത്രിയാണ് വീട്ടിൽ തനിച്ചായ അറുപതുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. വീടുമായി ബന്ധപ്പെട്ട ആരെങ്കിലുമാണോ കൊലപാതകത്തിനു പിന്നിലെന്നു െപാലീസ് അന്വേഷിക്കുന്നുണ്ട്. സംശയം തോന്നിയ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 

അതേസമയം ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ഞായാറാഴ്ച എഴുപതുകാരി ബലാത്സംഗത്തിന് ഇരയായ  സംഭവത്തിൽ 27 കാരനെ െപാലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ തനിച്ചാണെന്നു മനസിലായതോടെ പ്രദേശവാസിയായ അക്രമി എഴുപതുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കർണാടകയിലെ കൽബുർഗിയിൽ എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കനാലിൽ തള്ളിയ അയൽവാസിയെ െപാലീസ് കസ്റ്റഡിയിൽ എടുത്തു. ഒഡീഷയിലെ പുരിയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ നാലു പേർ പിടിയിലായി.

English Summary: 60-year-old found raped and murdered in Andhra Pradesh, chilli powder sprinkled all over house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com