ADVERTISEMENT

റായ്പുര്‍ ∙ ചത്തിസ്ഗഡില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) സേനാംഗം നടത്തിയ വെടിവയ്പില്‍ സഹപ്രവര്‍ത്തകരായ മലയാളി സൈനികന്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജേഷാണു മരിച്ചത്. തിരുവനന്തപുരം സ്വദേശി എസ്.ബി. ഉല്ലാസ് ഉള്‍പ്പെടെ രണ്ടുപേര്‍ക്കു പരുക്കേറ്റു. 

നക്‌സല്‍ ബാധിത പ്രദേശമായ ബസ്തര്‍ ഡിവിഷനിലെ നാരായണ്‍പുര്‍ ജില്ലയിലെ ക്യാംപില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരു ജവാന്‍ മറ്റുള്ളവര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇയാള്‍ സ്വയം വെടിവച്ചു ജീവനൊടുക്കി. പരുക്കേറ്റവരെ വിമാനത്തില്‍ റായ്പുരിലെത്തിച്ചു. ബംഗാള്‍ സ്വദേശിയായ മസ്ദുള്‍ റഹ്മാനാണ് വെടിവച്ചത്. മഹേന്ദ്ര സിങ് (ഹിമാചല്‍ പ്രദേശ്), ദല്‍ജിത് സിങ് (പഞ്ചാബ്), സുര്‍ജിത് സര്‍ക്കാര്‍ (ബംഗാള്‍), ബിസ്വരൂപ് മഹ്തൂ (ബംഗാള്‍) എന്നിവരാണു മരിച്ച മറ്റുള്ളവര്‍.

English Summary: ITBP jawan shoots dead 5 colleagues, commits suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com