കാസര്‍കോട് നാലരവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവുശിക്ഷ
Mail This Article
×
കാസര്‍കോട്∙ നാലരവയസുകാരിയെ പീഡിപ്പിച്ച പ്രതി വി.എസ്. രവീന്ദ്രന് മരണം വരെ തടവുശിക്ഷ. പോക്സോ നിയമഭേദഗതിക്ക് ശേഷം വന്ന ആദ്യ വിധിയാണിത്. 2018 ഒക്ടോബറില്‍ ബേഡകത്തെ രവീന്ദ്രന്റെ വീട്ടുമുറ്റത്ത് കളിക്കാനെത്തിയ ദലിത് ബാലികയാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടിയുടെ അമ്മയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
അന്വേഷണത്തിൽ മറ്റു രണ്ടു തവണ കൂടി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി. വാടക ക്വാർട്ടേഴിസിൽ താമസിക്കുന്ന ദളിത് പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ജയിൽ ശിക്ഷയ്ക്കു പുറമെ 25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും.
English Summary : Imprisonment till death penalty for pocso case culprit in Kasargod
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.