ADVERTISEMENT

കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസിലെ കുറ്റപത്രം പൊലീസ് സമർപ്പിച്ചു. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ വധക്കേസിൽ 1800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നാലു പ്രതികളുള്ള കേസിൽ ജോളി ജോസഫാണ് ഒന്നാം പ്രതി. എം.എസ്.മാത്യു, പ്രജുകുമാർ, മനോജ് എന്നിവരാണ് മറ്റു പ്രതികൾ.

246 സാക്ഷികളും 22 തൊണ്ടിമുതലുകളും 322 രേഖകളും 10 വകുപ്പുകളുമാണുള്ളത്. ജോളി പ്രതിയാണെന്നതിനും റോയിയുടേത് ആത്മഹത്യയല്ലെന്നുള്ളതിനും ധാരാളം തെളിവുകളുണ്ടെന്ന് റൂറൽ എസ്പി കെ.ജി.സൈമൺ പറഞ്ഞു. ജോളിക്കു വേണ്ടി വ്യാജരേഖ ചമച്ചതും വസ്തു ഇടപാട് രേഖകളിൽ ഒപ്പിട്ടതുമാണ് മനോജിനു മേലുള്ള കുറ്റം.

റോയി തോമസിന്റെ വധത്തിൽ ജോളിയുടെ ഭർത്താവ് ഷാജുവിന് യാതൊരു ബന്ധവുമില്ലെന്നും എസ്പി അറിയിച്ചു. റോയി തോമസിന്റ വധക്കേസിൽ ഡിഎൻഎ ടെസ്റ്റ് ആവശ്യമില്ല. സയനൈഡ് കണ്ടെത്തിയ രാസപരിശോധനാ ഫലം കുറ്റപത്രത്തിലുണ്ട്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, തെളിവു നശിപ്പിക്കൽ, യാതൊരു രേഖയുമില്ലാതെ വിഷം കയ്യിൽ വയ്ക്കുക തുടങ്ങിയ പത്തോളം വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. കേസിൽ മാപ്പുസാക്ഷികളില്ലെന്നും എസ്പി പറഞ്ഞു. 

English Summary : Police submitted first charge sheet in Koodathai serial murder 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com