ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി റോയ് തോമസ് വധക്കേസിന്റെ കുറ്റപത്രത്തിൽ അന്വേഷണസംഘം പ്രതികൾക്കെതിരെ ചുമത്തിയത് 10 വകുപ്പുകൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ  (ഐപിസി) 9 വകുപ്പുകളും  ഇന്ത്യൻ പോയിസൺ ആക്ടിലെ ഒരു വകുപ്പുമാണ് ചുമത്തിയത്. 

∙ ഐപിസി 302 (കൊലപാതകം)–

ഒന്നാം പ്രതി ജോളി ജോസഫ് 2,3 പ്രതികളായ എം.എസ്.മാത്യു, കെ.പ്രജികുമാർ എന്നിവരുടെ സഹായത്തോടെ റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണു കേസ്. 3 പ്രതികൾക്കെതിരെയും ഈ വകുപ്പ് ചുമത്തും. 

∙   ഐപിസി 120(ബി)–ഗൂഢാലോചന– (1,2,3 പ്രതികൾക്കെതിരെ)

∙ ഐപിസി 34 –കൂട്ടായി നടത്തുന്ന കുറ്റകൃത്യം– 1,2,3 പ്രതികൾക്കെതിരെ 

(ഒന്നാം പ്രതി കുറ്റം ചെയ്തായി തെളിഞ്ഞാൽ സഹായികൾക്കെതിരെ അതേ  കുറ്റം ചുമത്തുന്നതിനു വേണ്ടിയാണ് ഈ വകുപ്പ് ഉൾപ്പെടുത്തിയത്. ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെങ്കിലാണ് ഈ വകുപ്പിന്റെ പ്രസക്തി) 

∙ ഐപിസി 110– കുറ്റകൃത്യത്തിനുള്ള പ്രേരണ (2,3 പ്രതികൾക്കെതിരെ)

സയനൈഡ് കൈമാറിയതുവഴി എം.എസ്.മാത്യുവും പ്രജികുമാറും കൊലപാതകത്തിനുള്ള പ്രേരണ നൽകി

∙ ഐപിസി 465– വ്യാജ രേഖ ചമയ്ക്കൽ (1,4 പ്രതികൾക്കെതിരെ) 

ജോളി ജോസഫ് സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും നാലാം പ്രതിയുമായ കെ.മനോജ്കുമാറിന്റെ സഹായത്തോടെ റോയ് തോമസിന്റെ പിതാവിന്റെ പേരിൽ വ്യാജ ഒസ്യത്ത് തയാറാക്കുകയും സ്വത്തുക്കൾ സ്വന്തം പേരിലേക്കു മാറ്റുകയും ചെയ്തു  

∙ ഐപിസി 467–വ്യാജ വിൽപത്രം ഉണ്ടാക്കൽ 1,4 പ്രതികൾക്കെതിരെ) 

∙ ഐപിസി 468– വ്യാജരേഖ ഉപയോഗിച്ചുള്ള വഞ്ചന 1,4 പ്രതികൾക്കെതിരെ) 

∙ ഐപിസി 471– വ്യാജരേഖ യഥാർഥ രേഖയെന്ന പേരിൽ ഉപയോഗിക്കുക

(1,4 പ്രതികൾക്കെതിരെ) 

∙ ഐപിസി 201– തെളിവുനശിപ്പിക്കൽ– (ഒന്നാം പ്രതിക്കെതിരെ) 

സയനൈഡ് കലർത്തിയ ഭക്ഷണം നൽകിയ പാത്രങ്ങൾ കൊലപാതകത്തിനു ശേഷം സംഭവസ്ഥലത്തു നിന്നു മാറ്റി 

∙ പോയിസൺ ആക്ട് 6(2)– (1,2,3 പ്രതികൾക്കെതിരെ)

അനുമതിയില്ലാതെ സയനൈഡ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യൽ. 

English Summary: Koodathai Murder ChargeSheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com