ഫ്ലാറ്റുകൾ പൊളിക്കേണ്ടി വന്നതിൽ സങ്കടം, മറ്റു മാർഗമില്ലായിരുന്നു: ജസ്റ്റിസ് അരുൺ മിശ്ര
Mail This Article
ന്യൂഡൽഹി ∙ മരടിലെ ഫ്ലാറ്റുകൾ പൊളിക്കേണ്ടി വന്നതിൽ സങ്കടമെന്ന് ജസ്റ്റിസ് അരുൺ മിശ്ര. നിയമവിരുദ്ധ നിർമാണങ്ങൾ ഇല്ലാതാക്കാൻ മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാൽ ചെയ്യേണ്ടി വന്നതാണ്. അനധികൃത നിർമാണങ്ങൾ ഇനിയെങ്കിലും കുറയുമെന്നാണ് പ്രതീക്ഷ. അവശിഷ്ടം മാറ്റിയ ശേഷം തുടർനടപടിയെന്നും അരുൺ മിശ്ര പറഞ്ഞു.
നഷ്ടപരിഹാരത്തിന് കേസ് നൽകുമ്പോൾ കോടതി ഫീസിൽ ഇളവു നൽകും. കണ്ടുകെട്ടിയ സ്വത്ത് വിറ്റ് നഷ്ടപരിഹാരം നൽകാൻ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. മരടില്‍ തീരദേശനിയമം ലംഘിച്ച് നിര്‍മിച്ച നാല് ഫ്ലാറ്റുകളും പൊളിച്ചു നീക്കിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസ് നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കാനായി മാറ്റി.
പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ മാറ്റണമെന്ന് കോടതി വ്യക്തമാക്കി. കായലിലും കരയിലും വീണ അവശിഷ്ടങ്ങള്‍ മാറ്റണം. ഇതിനു ശേഷമേ കേസിലെ തുടര്‍നടപടികള്‍ പരിഗണിക്കൂവെന്നും കോടതി വ്യക്തമാക്കി.
English summary : Justice Arum Mishra on Maradu Flats demolition