ADVERTISEMENT

മഥുര (ഉത്തർ പ്രദേശ്) ∙ പശുവിന്റെ ചാണകത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്താൻ ശാസ്ത്രജ്ഞരോട് അഭ്യർഥിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. ‘പാൽ നൽകുന്നുണ്ടെങ്കിലും പശുക്കളെ വളർത്തുന്നത് കർഷകർക്ക് സാമ്പത്തിക ലാഭം നൽകുന്നില്ല. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികൾ ഉത്തർപ്രദേശിൽ പ്രധാന പ്രശ്‌നമാണ്. കർഷകർക്ക് ചാണകത്തിൽ നിന്നും മൂത്രത്തിൽ നിന്നും പണം സമ്പാദിക്കാൻ കഴിയുമായിരുന്നെങ്കിൽ അവർ കന്നുകാലികളെ ഉപേക്ഷിക്കില്ലായിരുന്നു’– യുപിയിൽ വൈസ് ചാൻസലർമാർക്കും വെറ്ററിനറി ഉദ്യോഗസ്ഥർക്കും വേണ്ടി സംഘടിപ്പിച്ച പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. 

‘പശുവിന്റെ പാൽ, ചാണകം, മൂത്രം എന്നിവയ്ക്ക് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ആത്യന്തികമായി സഹായിക്കാൻ കഴിയും. മഹാത്മാ ഗാന്ധി, റാം മനോഹർ ലോഹ്യ, ദീൻ ദയാൽ ഉപാധ്യായ എന്നിവരുടെ ആശയങ്ങൾ ഞാൻ പിന്തുടരുന്നു. ഭഗവദ് ഗീത, ഖുറാൻ, രാമായണം എന്നിവ ആളുകൾ മനസ്സിൽ സൂക്ഷിക്കുന്നതുപോലെ, ഗാന്ധി, ലോഹ്യ, ദീൻദയാൽ ഉപാധ്യായ എന്നിവരുടെ ആശയങ്ങൾ ഞാൻ സൂക്ഷിക്കുന്നു’–ഗിരിരാജ് സിങ് പറഞ്ഞു. 

English Summary: Union minister urges scientists to conduct more research on cow dung

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com