യുപി പ്രതിഷേധം: അക്രമമുണ്ടാക്കിയതു സംഘപരിവാർ അണികളെന്ന് ആരോപണം
Mail This Article
ലക്നൗ∙ യുപിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിൽ അക്രമമുണ്ടാക്കിയതു സംഘപരിവാർ അണികളാണെന്നു വിവിധ രാഷ്ട്രീയ കക്ഷികളും പൊലീസ് മർദനത്തിന് ഇരയായ സാമൂഹിക പ്രവർത്തകരുമടങ്ങിയ വസ്തുതാന്വേഷണ സംഘം. വൈകുന്നേരം വരെ സമാധനപരമായി നടന്ന സമരത്തിലേക്കു നുഴഞ്ഞു കയറിയ അപരിചിതരാണ് കുഴപ്പങ്ങളുണ്ടാക്കിയത്.
സമരത്തിനിടെ പിടികൂടിയവർക്കെതിരെ മൂന്നാഴ്ച കഴിഞ്ഞിട്ടും തെളിവു ഹാജരാക്കാൻ യുപി സർക്കാരിനു കഴിഞ്ഞിട്ടില്ല. ഇപ്പോൾ പൊലീസ് മിത്ര എന്ന പേരിൽ വൊളന്റിയർമാരെ മാനദണ്ഡങ്ങളില്ലാതെ നിയമിക്കുകയാണ്. ആരെയാണ് ഇങ്ങനെ നിയമിക്കുന്നത് എന്നത് വ്യക്തമാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, എൽജെഡി നേതാവ് ശരദ് യാദവ്, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, ആർജെഡി നേതാവ് മനോജ് ഝാ, യുപിയിലെ സാമൂഹിക പ്രവർത്തകരായ എസ്.ആർ. ധാരാപുരി, ദീപക് കബീർ, പവൻ റാവു അംബേദ്കർ എന്നിവർ വിലയിരുത്തി.