ADVERTISEMENT

തിരുവനന്തപുരം∙ പൊലീസിന്റെ നവീകരണത്തിനായി സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരമാണ് സാധനങ്ങൾ വാങ്ങുന്നതെന്ന് മുഖ്യമന്ത്രിയുടെ മറുപടി. കൂടാതെ അക്രഡിറ്റഡ് ഏജൻസികൾ, സർക്കാർ, അർധ സർക്കാർ, കേന്ദ്രസർക്കാർ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വഴി സാധനങ്ങൾ വാങ്ങാറുണ്ടെന്നും വി.ടി. ബൽറാമിനു കഴിഞ്ഞ വർഷം ജൂൺ 27ന് നിയമസഭയിൽ നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പോർട്ടലുകൾ വഴിയും സാധനങ്ങൾ വാങ്ങാറുണ്ടെന്നു മുഖ്യമന്ത്രി സഭയെ അറിയിച്ചിട്ടുണ്ട്. എന്നാൽ സ്റ്റോർ പർച്ചേസ് മാന്വൽ ലംഘിച്ചാണ് പൊലീസ് ടെൻ‍ഡറുകൾ വിളിച്ചതെന്നാണ് സിഎജിയുടെ കണ്ടെത്തൽ. കെൽട്രോണും പൊലീസും സ്വകാര്യ കമ്പനികളും തമ്മിൽ അവിശുദ്ധമായ ബന്ധമുണ്ടെന്നും സിഎജി കണ്ടെത്തിയിരുന്നു. ഇവരുടെ ഇടപെടലുകൾ ടെൻഡർ നടപടികളെ നിഷ്ഫലമാക്കിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

പൊലീസ് നവീകരണത്തിന് 2016 മുതൽ 2020 വരെ 151.41 കോടിരൂപ ചെലവഴിച്ചതായാണു മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. 2016–17ൽ 24,40,93,482 രൂപയും, 2017–18ൽ 46,79,43,547 രൂപയും, 2018–19ൽ 78,79,20,001 രൂപയും 2019–20ൽ 1,41,84,000രൂപയുമാണ് ചെലവഴിച്ചത്.

English Summary: Kerala Police, Modernisation of police force, CAG Audit, CM Pinarayi Vijayan Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com