വിതരണത്തിന് പുഴുവരിച്ച അരി; റേഷന്‍ കട ഉടമയുടെ തലയിൽ കെട്ടിവച്ച് നടപടി
Mail This Article
കോഴിക്കോട് ∙ പുഴുവരിച്ച അരിയും ഗോതമ്പും വിതരണം ചെയ്ത സിവില്‍ സപ്ലൈസ് വകുപ്പിന്റെ വീഴ്ച റേഷന്‍ കട നടത്തുന്ന സ്ത്രീയുടെ തലയില്‍ ചാര്‍ത്തി കടയുടെ ലൈസന്‍സ് റദ്ദുചെയ്തു. കോഴിക്കോട് കക്കോടി കൂടത്തുംപൊയിലില്‍ റേഷന്‍ കട നടത്തുന്ന കെ.വി. ഹേമലതയ്ക്കെതിരെയാണ് താലൂക്ക് സപ്ലൈ ഓഫിസര്‍ നടപടിയെടുത്തത്. മോശം അരി നല്ല അരിക്കൊപ്പം ചേര്‍ത്തു നല്‍കണമെന്ന നിര്‍ദേശം ഹേമലത അംഗീകരിക്കാതിരുന്നതോടെ പതിനാല് ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു.
പഴകിയ സാധനങ്ങള്‍ സൂക്ഷിച്ച് വച്ച് ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കാണിച്ച് താലൂക്ക് സപ്ലൈ ഓഫിസര്‍ ലൈസന്‍സ് റദ്ദ് ചെയ്ത് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. മൂന്ന് വര്‍ഷമായി സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പുമാണ് കടയിലുണ്ടായിരുന്നതെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ വാദിക്കുന്നു. എന്നാല്‍ വാതില്‍പടി വിതരണത്തില്‍ നല്കിയ ബില്ല് കാണിച്ചാണ് ഇതിനുള്ള മറുപടി ഹേമലത നല്‍കുന്നത്.
English Summary: rotten food grains distributed by civil supplies to ration shop