ADVERTISEMENT

കുമളി ∙ ഞായറാഴ്ച രാത്രി പത്തുമണിയോടെ കമ്പം - ചുരുളി റോഡരികിൽ തൊട്ടമൻ തുറൈ എന്ന സ്ഥലത്ത് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കമ്പം സ്വദേശി വിഘ്നേശ്വരന്റേതാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തിൽ വിഘ്നേശ്വരന്റെ അമ്മയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. മകന്റെ സ്വഭാവദൂഷ്യവും  ലഹരിമരുന്ന് ഉപയോഗവുമാണ് കൊല ചെയ്യാൻ പ്രേരിപ്പിച്ചതെന്നു അമ്മ സെൽവി മൊഴി നൽകി. വെട്ടി  മാറ്റിയ വിഘ്നേശ്വരന്റെ തല ഒരു കിണറ്റിൽ നിന്നു കണ്ടെത്തി. കൈയും കാലും മറ്റൊരിടത്ത് കുളത്തിൽ ഉപേക്ഷിച്ചു. ഇതു കണ്ടെത്താൻ ഇന്നു തിരച്ചിൽ നടത്തും. 

ഞായറാഴ്ച രാത്രി 9 ന് ശേഷം ഇരുചക്ര വാഹനത്തിൽ ഒരു പുരുഷനും സ്ത്രീയും എത്തി മൃതദേഹം വലിച്ചെറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ െപാലീസിനു മൊഴി നൽകിയിരുന്നു. ഭാരമുള്ള ചാക്കുകെട്ട് വെള്ളത്തിലേക്കു വലിച്ചെറിയുന്നത് കണ്ട് ചോദ്യം ചെയ്തവരോട് വീട്ടിൽ പൂജ നടത്തിയതിനു ശേഷം മിച്ചമുള്ള പൂജാ സാധനങ്ങൾ കളയാനെത്തിയതാണു എന്നായിരുന്നു ഇരുവരും നൽകിയ മറുപടി. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. 

സംശയം തോന്നിയ ഇവർ  തോട്ടിൽ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോഴാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ഇവരെ മുൻപ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. മൃതദേഹത്തിന്റെ നെഞ്ചിലും മുറിവിന്റെ പാടുണ്ടായിരുന്നു. കേസിന്റെ അന്വേഷണത്തിനായി 4 പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിരുന്നു.

English Summary: Chopped body of a man found packed in bag, Arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com