മറ്റൊരാളോട് അടുപ്പം, കുട്ടിയെ ഒഴിവാക്കാൻ കൊല; കുറ്റം സമ്മതിച്ച ശരണ്യ അറസ്റ്റിൽ
Mail This Article
കണ്ണൂർ ∙ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ഒന്നര വയസ്സുകാരനെ കടലിലെ പാറക്കൂട്ടത്തിനിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ അറസ്റ്റിൽ. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ അൽപം മുൻപാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. അച്ഛൻ പ്രണവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
പ്രണവുമായി അകന്നു കഴിഞ്ഞിരുന്ന ശരണ്യ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നെന്നും ഇയാളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചതിനാൽ കുഞ്ഞിനെ ഒഴിവാക്കാനായി കൊലപ്പെടുത്തിയെന്നുമാണു പൊലീസിന്റെ കണ്ടെത്തൽ. കുറ്റം അച്ഛൻ പ്രണവിന്റെ തലയിൽ കെട്ടിവയ്ക്കാനായി കൊലപാതകത്തിനു തലേന്ന് ഇയാളെ വീട്ടിലേക്കു വിളിച്ചുവരുത്തി.
പുലർച്ചെ കുഞ്ഞുമായി കടൽക്കരയിലെത്തി. കുഞ്ഞിനെ കരിങ്കൽക്കൂട്ടത്തിലേക്കു വലിച്ചെറിഞ്ഞാണു കൊലപ്പെടുത്തിയത്. കല്ലിൽ ശക്തിയായി തലയിടിച്ചാണു കുഞ്ഞിന്റെ മരണം. ശരണ്യയുടെ വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടെന്നു ഫൊറൻസിക് പരിശോധനയിൽ വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശരണ്യയുടെ കാമുകന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം.
English Summary: Kannur Thayyil Kid Murder: Mother Arrested