ADVERTISEMENT

കോയമ്പത്തൂർ∙ 19 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിനു കാരണം ലോറി ഡ്രൈവർ ഉറങ്ങിയാതാകാമെന്നു പ്രാഥമിക നിഗമനം. ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് ലോറി ചരിഞ്ഞ് ബസില്‍ ഇടിച്ചത്. ലോറി മീഡിയനിലൂടെ 50 മീറ്ററോളം ഓടിയെന്ന് ആര്‍ടിഒ അറിയിച്ചു. പുലര്‍ച്ചെ മൂന്നേകാലിനാണ് ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്കുവന്ന ബസില്‍ കൊച്ചിയില്‍നിന്ന് സേലത്തേക്ക് ടൈലുമായി പോയ ലോറി ഇടിച്ചുകയറിയത്.

പരുക്കേറ്റവരെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മൃതദേഹങ്ങളില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിമാരായ എ.കെ. ശശീന്ദ്രനും വി.എസ്. സുനില്‍കുമാറും തിരുപ്പൂരിലെത്തി. പരുക്കേറ്റവരുടെ ചികില്‍സാ ചെലവ് ഏറ്റെടുക്കാനും സര്‍ക്ക‍ാര്‍ തീരുമാനിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്ന് അവിനാശിയിലെത്തിയ മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

രാത്രിയാത്രയും അപകടവും

രാത്രിയാത്രയിലെ അപകട സാഹചര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകി സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ ബുധനാഴ്ച പുറത്തുവിട്ട വിഡിയോ ഇപ്പോൾ ശ്രദ്ധേയമാകുന്നു. ആലപ്പുഴ എസ്എല്‍ പുരത്ത് രാത്രി രണ്ടുമണിയോടെ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് ബോധവൽക്കരണത്തിന് ഉപയോഗിച്ചിരിക്കുന്നു. മിനി ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോകുകയും വാഹനം നിയന്ത്രണം തെറ്റി എതിരെവന്ന വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു. ഡ്രൈവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. 

English Summary : Tirupur Accident Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com