ഉരുള്‍പൊട്ടല്‍: പുത്തുമലയ്ക്കു സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
Mail This Article
×
മേപ്പാടി ∙ പ്രളയകാലത്ത് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയ്ക്കു സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. 6 മാസത്തോളം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം പുത്തുമല ദുരന്തത്തിൽപെട്ടു കാണാതായ ആളുടേതെന്നാണു സംശയം. ദുരന്തഭൂമിയിൽ നിന്ന് 3 കിലോമീറ്ററോളം അകലെ പുഴയിലാണ് മൃതദേഹം. ഇവിടെ ഇന്നു രാവിലെ മോട്ടർ ഉപയോഗിച്ച് വെള്ളമടിക്കാനെത്തിയവരാണ് തലയോട്ടിയും പൂർണമായി ദ്രവിക്കാത്ത എല്ലുകളും കണ്ടെത്തിയത്.
പുത്തുമല ദുരന്തത്തിൽ ആകെ 12 പേരുടെ മൃതദേഹങ്ങളേ കണ്ടെടുത്തിട്ടുള്ളൂ. ദുരന്തത്തിൽപ്പെട്ടു കാണാതായ 5 പേരുടെ മൃതദേഹങ്ങൾ ഇനിയും കിട്ടിയിട്ടില്ല. ഇപ്പോൾ കണ്ടെത്തിയ അവശിഷ്ടങ്ങൾ ഇവരിലാരുടേതെങ്കിലും ആണോയെന്നു വിദഗ്ധ പരിശോധനയ്ക്കു ശേഷമേ അറിയാനാകൂ.
English Summary: Dead body found near Puthumala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.