കോവിഡ്: പുറത്തു പോകരുതെന്ന് പറഞ്ഞത് കേട്ടില്ല; സഹോദരനെ കൊന്നു
Mail This Article
മുംബൈ ∙ കോവിഡ് ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിക്കാതിരുന്ന യുവാവിനെ സഹോദരൻ കൊലപ്പെടുത്തി. 28 വയസ്സുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ കാന്തിവ്‌ലിയിൽ ബുധനാഴ്ച രാത്രിയിൽ ദുർഗേഷ് ലക്ഷ്മി ഠാക്കൂർ എന്നയാളാണു കൊല്ലപ്പെട്ടത്. സഹോദരൻ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊറോണ വൈറസ് ഭീതിയെ തുടർന്ന് പുണെയിൽ ജോലി ചെയ്തിരുന്ന ദുർഗേഷ് അടുത്തിടെയാണു കാന്തിവ്‌ലിയിൽ എത്തിയത്. വീടിനു പുറത്തിറങ്ങരുതെന്ന് സഹോദരൻ രാജേഷ് പലവട്ടം നിർദേശിച്ചിരുന്നു. എന്നാൽ, അത് അനുസരിക്കാതെ ബുധനാഴ്ച രാത്രി പുറത്തു പോയി തിരിച്ചു വന്ന ദുർഗേഷിനോട് രാജേഷും ഭാര്യയും തട്ടിക്കറി. വാക്കുതർക്കം കയ്യാങ്കളിയായി. മരക്കഷണം കൊണ്ട് തലയ്ക്കടിയേൽക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ദുർഗേഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് സമതാനഗർ പൊലീസ് പറഞ്ഞു.
English Summary: Mumbai man kills brother for stepping out despite COVID-19 lockdown