മലയാളി നഴ്സിന്റെ മരണം: ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് മകൻ
Mail This Article
ന്യൂഡൽഹി∙ മലയാളി നഴ്സ് അംബിക കോവിഡ് ബാധിച്ച് മരിക്കാന്‍ കാരണം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നു മകന്‍ അഖില്‍. ഉപയോഗിച്ചതും ഗുണനിലവാരമില്ലാത്തതുമായ പിപിഇ കിറ്റുകള്‍ വേണ്ടത്ര അണുനശീകരണം ചെയ്യാതെ നല്‍കി ജോലി ചെയ്യിപ്പിച്ചു. പഴകിയതും കീറിയതുമായ മാസ്കുകള്‍ നല്‍കി ആശുപത്രി അധികൃതര്‍ പണം വാങ്ങി. ചികില്‍സ തേടിപ്പോള്‍ ആശുപത്രിയില്‍നിന്ന് കടുത്ത അവഗണന നേരിട്ടു. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും രണ്ടു ദിവസം െഎസിയുവില്‍ പ്രവേശിപ്പിച്ചില്ലെന്നും അഖില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
പടിഞ്ഞാറൻ ഡൽഹി രജൗരി ഗാർഡൻ ശിവാജി എൻക്ലേവ് ഡിഡിഎ 63 എ യിൽ താമസിച്ചിരുന്ന പത്തനംതിട്ട വള്ളിക്കോട്-കോട്ടയം പാറയിൽ പുത്തൻവീട്ടിൽ അംബിക സനിലാണ് (48) കോവിഡ് ബാധിച്ചു മരിച്ചത്. ഡൽഹി രജൗരി ഗാർഡൻ കൽറ ആശുപത്രിയിലെ നഴ്സായിരുന്നു. 22ന് ചുമയും ദേഹാസ്വാസ്ഥ്യവും മൂലം സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് മരിക്കുകയായിരുന്നു.
English Summary: Nurse Ambika's son alleges disregard of private hospital