ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് പടരുന്നത് തുടരുന്നതിനിടെ പുതുതായി 9 ഹോട്ട്സ്പോട്ടുകൾ കൂടി. കണ്ണൂർ – 3, കാസർകോട് – 3, ഇടുക്കി, പാലക്കാട്, കോട്ടയം – 1 എന്നിങ്ങനെയാണ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം. മണ്ണാർകാട് മുൻസിപ്പാലിറ്റിയും ഹോട്ട്സ്പോട്ട് ആയി. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്ട്സ്പോട്ടുകൾ 68 ആയി ഉയർന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ച 67 പേരിൽ 27 പേർ വിദേശത്തുനിന്നെത്തിയവരാണ്. തമിഴ്നാട് – 9, മഹാരാഷ്ട്ര – 15, പോണ്ടിച്ചേരി, ഡൽഹി – 1, ഗുജറാത്ത് – 5, കർണാടക – 2 എന്നിങ്ങനെയാണ് രോഗികൾ. സമ്പർക്കംമൂലം ഏഴു പേർക്കാണ് ഇന്ന് രോഗം ബാധിച്ചത്. 10 പേരാണ് ഇന്നു രോഗമുക്തി നേടിയത്.

കോട്ടയം – 1, മലപ്പുറം – 3, ആലപ്പുഴ – 1, പാലക്കാട് – 2, എറണാകുളം – 1, കാസർകോട് – 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകളുടെ എണ്ണം. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 963 ആയി. 415 പേര്‍ ചികിൽസയിലുണ്ട്. 1,00,433 പേർ നിരീക്ഷണത്തിലുണ്ട്. 1,03,528 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും നിരീക്ഷണത്തിലാണ്. 808 പേർ ആശുപത്രികളിൽ നീരീക്ഷണത്തിലുണ്ട്. ഇന്ന് 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 56704 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 54836 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

കേരളത്തിലേക്കു വരുന്ന അതിഥിത്തൊഴിലാളികൾക്കു കോവിഡ് പരിശോധന നടത്തും. പരിശോധനയുടേയും പാസിന്റേയും ചുമതല കരാറുകാർക്കു. മുംബൈയിൽ നിന്നുള്ളവർ വരട്ടെയെന്നാണ് സംസ്ഥാനത്തിന്റെ  നിലപാട്. എന്നാൽ രോഗം പടരാതിരിക്കാനുള്ള കരുതൽ സ്വീകരിക്കണം. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ  അവിടെത്തനെ കഴിയണം.

ലോക്ഡൗണിൽ  വിവിധ ഘട്ടങ്ങളിൽ  ഇളവുകൾ വന്നിട്ടുണ്ട്. എന്നാൽ ജാഗ്രതയിൽ കുറവ് വരരുത്. എംഎൽഎമാരുടേയും എംപിമാരുടേയും സഹായം  അഭ്യർഥിച്ചു. ജനങ്ങളെയാകെ ബോധവൽക്കരിക്കുകയാണ് അവരുടെ  ചുമതല. കോവിഡ് പോരാട്ടത്തിൽ ജനങ്ങളെയാകെ അണിനിരത്തണം.

മരണാനന്തര ചടങ്ങിൽ 20 പേരേ പാടുള്ളു. എന്നാൽ ഇത് പല ഘട്ടങ്ങിൽ ദുര്‍വ്യാഖ്യാനം ചെയ്ത് കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വിവാഹത്തിന് 50 പേർക്കേ പങ്കെടുക്കാൻ സാധിക്കൂ. ആരോഗ്യപ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. പൊലീസുകാർക്കും ഇതു ബാധകം.  ബസുകളിലും ടാക്സികളിലും തിരക്ക് അനുഭവപ്പെടുന്നതായി പരാതിയുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി  സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Covid 19 - 9 new hotspots today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com