ADVERTISEMENT

കൊല്ലം ∙ അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ അവരുടെ കുടുംബവീട്ടിലെത്തിച്ചു. ശിശുക്ഷേമ സമിതിയുടെ ഉത്തരവിൻ പ്രകാരമാണ് നടപടി. ഭർത്താവും കേസിലെ ഒന്നം പ്രതിയുമായ സൂരജിന്റെ പിതാവും പൊലീസുകാരും ചേർന്നാണ് കുട്ടിയെ ഇവിടെയെത്തിച്ചത്. കുഞ്ഞിനെ കൈമാറണമെന്ന് നിർദേശം ലഭിച്ചതിനു പിന്നാലെ സൂരജിന്റെ വീട്ടുകാർ കുട്ടിയെ ഇവിടെനിന്ന് മാറ്റിയിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടതിനെ തുടർന്ന് രാവിലെ കുട്ടിയെ സൂരജിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ഒന്നര വയസ്സാണ് കുഞ്ഞിന്റെ പ്രായം.

കുഞ്ഞിനായി പൊലീസ് സൂരജിന്റെ വീട്ടിലും ബന്ധുവീട്ടിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സൂരജിന്റെ അമ്മ കുട്ടിയെ എറണാകുളത്തേക്കു കൊണ്ടു പോയെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. പക്ഷേ പൊലീസ് ഇതു വിശ്വസിച്ചിരുന്നില്ല. കുട്ടി നാട്ടിൽത്തന്നെയുണ്ടെന്ന കണക്കുകൂട്ടലിൽ പൊലീസ് രാത്രിയിലും തിരച്ചിൽ നടത്തിയിരുന്നു. പൊലീസിന്റെ സമ്മർദം മൂലം ഒടുവിൽ കുട്ടി ബന്ധുവീട്ടിലാണെന്ന് സൂരജിന്റെ അച്ഛൻ സമ്മതിച്ചു. തുടർന്ന് പൊലീസ് അവിടെയെത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.

English Summary: Police handed over Uthra's son to her fam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com