ADVERTISEMENT

കോട്ടയം∙ മഹാത്മാ ഗാന്ധി സർവകലാശാല നടത്തുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ (റഗുലർ/പ്രൈവറ്റ്/സപ്ലിമെന്ററി/സൈബർ ഫോറൻസിക്/മോഡൽ 3 ഇലക്‌ട്രോണിക്‌സ്/ബി.വോക്) ജൂൺ ഒന്നിന് ആരംഭിക്കും. സർവകലാശാലയുടെ പ്രവർത്തന പരിധിക്കുള്ളിലെ ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങൾ: ഇടുക്കി ജില്ലയിൽ അപേക്ഷിച്ചവർ ലബ്ബക്കട ജെപിഎം ആർട്‌സ് ആന്റ് സയൻസ് കോളജിലും, എറണാകുളം ജില്ലയിൽ അപേക്ഷിച്ചവർ ആലുവ യുസി കോളജിലും, പത്തനംതിട്ട ജില്ലയിൽ അപേക്ഷിച്ചവർ കോഴഞ്ചേരി സെന്റ് തോമസ് കോളജിലും, കോട്ടയം ജില്ലയിൽ അപേക്ഷിച്ചിരുന്ന എല്ലാ ബി.കോം വിദ്യാർഥികളും നാട്ടകം ഗവ.കോളജിലും, മറ്റ് വിദ്യാർഥികൾ കോട്ടയം ബസേലിയസ് കോളജിലും പരീക്ഷയെഴുതണം.

ആലപ്പുഴ ജില്ലയിൽ അപേക്ഷിച്ചവർക്കുള്ള പരീക്ഷ കേന്ദ്രങ്ങൾ: എസ്ഡി കോളജ്, പോരുകര കോളജ് ഓഫ് എജ്യൂക്കേഷൻ, നൈപുണ്യ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ചേർത്തല, സെന്റ് സേവ്യേഴ്‌സ് കോളജ് വൈക്കം. ലോക്ഡൗൺ മൂലം ഇതര ജില്ലകളിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾക്ക് അതത് ജില്ലകളിൽ പരീക്ഷയെഴുതുന്നതിനായി എല്ലാ ജില്ലകളിലും പരീക്ഷകേന്ദ്രങ്ങൾ ഒരുക്കി. ഇതര ജില്ലകളിലെ പരീക്ഷകേന്ദ്രങ്ങൾ: ഗവ. ആർട്‌സ് കോളജ്, മീൻചന്ത (കോഴിക്കോട്), ഗവ. കോളജ്, മലപ്പുറം (മലപ്പുറം), ഗവ. കോളജ്, കൽപ്പറ്റ (വയനാട്), ഗവ. കോളജ്, കാസർകോട് (കാസർകോട്), ഗവ. ബിഎഡ് ട്രെയിനിങ് കോളജ് (തൃശൂർ), ഗവ. വിക്‌ടോറിയ കോളജ്, പാലക്കാട് (പാലക്കാട്), ഗവ. കോളജ്, ചവറ (കൊല്ലം), യൂണിവേഴ്‌സിറ്റി കോളജ്, തിരുവനന്തപുരം (തിരുവനന്തപുരം), വി.കെ.കൃഷ്ണമേനോൻ മെമ്മോറിയൽ വിമൻസ് കോളജ്, കണ്ണൂർ (കണ്ണൂർ).

ലക്ഷദ്വീപിൽ അപേക്ഷിച്ചവർ കവരത്തി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതണം. പരീക്ഷാകേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിലും സർവകലാശാലയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ലഭ്യമാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾമൂലം പഠിക്കുന്ന കോളജുകളിൽ പരീക്ഷയെഴുതാൻ സാധിക്കാത്ത റഗുലർ, പ്രൈവറ്റ് വിദ്യാർഥികൾക്ക് അതത് ജില്ലകളിൽ പരീക്ഷയെഴുതുന്നതിന് അനുവാദം നൽകിയിട്ടുണ്ടെങ്കിലും റഗുലർ വിദ്യാർഥികൾ അവരുടെ മാതൃസ്ഥാപനത്തിലും പ്രൈവറ്റ് വിദ്യാർഥികൾ മുൻപ് നൽകിയിരുന്ന പരീക്ഷകേന്ദ്രത്തിലും ഹാജരായാൽ പരീക്ഷയെഴുതാൻ അനുവദിക്കുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

English Summary: MG University exam announcements and arrangements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com