പാക്ക് ഹൈക്കമ്മിഷനിലെ ചാരന്മാർ പിടിയിൽ; 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം
Mail This Article
ന്യൂഡൽഹി∙ ചാരവൃത്തിയിൽ ഉൾപ്പെട്ട പാക്ക് ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യേഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇന്ത്യ. വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കമ്മിഷനിലെ വീസാ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അബീദ് ഹുസൈൻ, താഹിർ ഖാൻ എന്നിവരെയാണ് പുറത്താക്കിയത്.
‘നയതന്ത്ര ദൗത്യത്തിലെ അംഗങ്ങൾ എന്ന നിലയിൽ, അവരുടെ പദവിക്ക് അനുയോജ്യമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് സർക്കാർ ഈ രണ്ട് ഉദ്യോഗസ്ഥരെയും പുറത്താക്കുന്നു’ – വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിരുന്ന ഇവർ പാക്കിസ്ഥാന്റെ ഇന്റർ സർവീസ് ഇന്റലിജൻസിനു (ഐഎസ്ഐ) വേണ്ടി പ്രവർത്തിച്ചെന്നാണ് ഡൽഹി പൊലീസ് സ്പെഷൽ സെല്ലിന്റെ കണ്ടെത്തൽ. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഞായറാഴ്ച ഇവരെ പിടികൂടി 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയായിരുന്നു.
English Summary: 2 Spies In Pak Visa Section Caught In Delhi, To Leave India In 24 Hours