ADVERTISEMENT

കൊച്ചി ∙ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സിനിമാ ബന്ധമുണ്ടെന്ന നിഗമനത്തിൽ പൊലീസ്. നടൻ ധര്‍മജന്‍ ബോള്‍ഗാട്ടിയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇനി രണ്ടു നടന്‍മാരില്‍ നിന്നുകൂടി മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. മുഖ്യപ്രതികളില്‍ ഒരാളായ ഹാരിസ് അറസ്റ്റിലായി. പെൺകുട്ടികളെ വലയിൽ വീഴ്ത്തിയെന്ന പരാതിയിൽ കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തു.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ പ്രതികൾ ഫോണിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയതോടെയാണു ധർമജൻ ബോൾഗാട്ടിയെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തത്. സ്വർണക്കടത്തുകാരെന്നു പറഞ്ഞു തന്നെയാണു പ്രതികൾ തന്നെ വിളിച്ചത്, പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കര വഴിയാണു ഫോൺ നമ്പർ അവർക്കു ലഭിച്ചതെന്നും ധർമജൻ വെളിപ്പെടുത്തി. ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസിനെ തൃശൂരിൽ നിന്നാണ് പിടികൂടിയത്. പ്രതികളായ റഫീഖും മുഹമ്മദ്‌ ഷരീഫും ഹാരിസും ബന്ധുക്കളാണ്.

ഹാരിസ് വഴിയാണ് പ്രതികൾ ഷംനയെ ബന്ധപ്പെട്ടത്. ഹൈദരാബാദില്‍ നിന്ന് ഉച്ചയോടെ ഷംന നാട്ടിൽ തിരിച്ചെത്തി. മരടിലെ വീട്ടില്‍ 14 ദിവസം ഹോം ക്വാറന്റ‌ീനില്‍ പ്രവേശിച്ചു. ഷംനയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തുമെന്നു പൊലീസ് അറിയിച്ചു.

shamna-blackmail-phone-call

English Summary: Shamna Kasim blackmail case: Police suspect cinema links

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com