ഷംനയെ തട്ടിക്കൊണ്ടു പോകാനും പദ്ധതിയിട്ടു: ഐജിയുടെ വെളിപ്പെടുത്തൽ
Mail This Article
കൊച്ചി ∙ നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികൾ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാക്കറെ. പരാതി നല്‍കിയതിനാല്‍ പ്രതികള്‍ക്ക് പദ്ധതി നടപ്പിലാക്കാനായില്ല. ഷംനയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ഹോം ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ വിഡിയോ കോൺഫറൻസിങ് വഴിയാണ് വിവരങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞത്.
തട്ടിപ്പിന്റെ ആസൂത്രണം ഹാരിസും റഫീഖും ചേര്‍ന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. സ്വര്‍ണക്കടത്ത് കെട്ടുകഥ മാത്രമാണെന്നും സൂചനയുണ്ട്. ഹൈദരാബാദില്‍ നിന്നു തിങ്കളാഴ്ച എത്തി കൊച്ചി മരടിലെ വീട്ടില്‍ ഹോം ക്വാറന്റീനില്‍ പ്രവേശിച്ചതിനാലാണ് ഷംന കാസിമിന്റെ മൊഴിയെടുപ്പ് വിഡിയോ കോൺഫറന്‍സിങ് വഴിയാക്കിയത്.
ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലും പെൺകുട്ടികളെ ചതിയിൽ വീഴ്ത്തിയ കേസിലും 8 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. എല്ലാത്തിന്റെയും ആസൂത്രണം തിങ്കളാഴ്ച അറസ്റ്റിലായ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസും ഷംനയുടെ വിവാഹാലോചനയുമായി എത്തിയ റഫീഖും ചേർന്നാണ് എന്ന നിഗമനത്തിലാണ് പൊലീസ്.
English Summary : IG Vijay Sakhare on Shamna Kasim case