ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ഡൗണിൽ തിരുവനന്തപുരം കോർപറേഷനിലെ നൂറു വാർഡുകളാണ് ഉൾപ്പെടുക. നിയന്ത്രണങ്ങളിൽ നിന്ന് ചില സേവനങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്സി, എടിഎം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍, ഡേറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, മൊബൈല്‍ സർവീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍, ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുള്ള മാധ്യമപ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍പിജി, ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഇളവ്.

കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണിൽ നിന്ന് അനുവാദമുളള സേവനങ്ങളും സ്ഥാപനങ്ങളും

∙ എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്‌സി
∙ എടിഎം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍
∙ ഡേറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും
∙ മൊബൈല്‍ സർവീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍
∙ ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും
∙ ചരക്കുവാഹനങ്ങൾ
∙ ആംബുലൻസ്
∙ അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം
∙ വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം
∙ പെട്രോള്‍ പമ്പ്, എല്‍പിജി, ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.
∙ പ്രതിരോധം, കേന്ദ്ര സായുധ സേന, ട്രഷറി, ദുരിതനിവാരണ പ്രവർത്തനങ്ങൾ, വൈദ്യുതി ഉൽപാദന–വിതരണ വിഭാഗങ്ങൾ, തപാൽ ഓഫിസുകൾ, നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ.
∙ സംസ്ഥാന സർക്കാരിനു കീഴിൽ പൊലീസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് എമർജൻസി സർവീസുകൾ, ജയിൽ.
∙ ജില്ലാ ഭരണ ഓഫിസ്, റവന്യൂ ഡിവിഷനൽ ഓഫിസ്, താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്.
∙ കോർപ്പറേഷനു കീഴിലെ ജലവിതരണം, ശുചീകരണ വിഭാഗങ്ങൾ.
∙ കോർപറേഷൻ പരിധിയിൽ മറ്റിടങ്ങളിൽ നിന്ന് ദേശീയപാതയിലൂടെയുള്ള വാഹനങ്ങളിൽ കടന്നുപോകാം. എന്നാൽ കോർപറേഷൻ പരിധിയിൽ വാഹനം നിർത്താൻ അനുവദിക്കില്ല.
∙ ആശുപത്രി യാത്രകൾ, അവശ്യവസ്തുക്കളുടെ ഗതാഗതം ഒഴികെ കോർപറേഷൻ പരിധിയിൽ യാത്ര അനുവദിക്കില്ല.
∙ രാവിലെ എഴു മുതൽ വൈകിട്ട് അഞ്ചു വരെ അവശ്യ സാധന കടകളും പാൽ ബൂത്തുകളും തുറക്കും.

അവശ്യസർവീസുകൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ ചുവടെ

∙ ട്രിപ്പിൾ ലോ‌ക്‌ഡൗണിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാതിർത്തിക്കുള്ളിൽ ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കുന്നതിനും മറ്റ് അവശ്യ സേവനങ്ങൾക്കും ഫയർഫോഴ്സുമായി ബന്ധപ്പെടാം. നമ്പർ – 0471-2333 101, 101
∙ അവശ്യസാധനങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും 112, 9497900112, 9497900121 , 04 71-2722500, 9497900286, 9497900296 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. വളരെ അത്യാവശ്യ സന്ദർഭങ്ങളിൽ ഡോർ ഡെലിവറി അനുവദിക്കും.

മറ്റു നിയന്ത്രണങ്ങൾ:

∙ പൊതുഗതാഗതം അനുവദിക്കില്ല
∙ ഒരു പ്രദേശത്ത് ഒരു കട മാത്രം തുറക്കാൻ അനുമതി.
∙ പ്രധാന റോഡുകൾ അടയ്ക്കും, നഗരത്തിലേക്ക് പ്രവേശന കവാടവും പുറത്തേക്കും ഒരു വഴി.
∙ മെഡിക്കൽ ഷോപ്പുകളിൽ പോകാൻ സത്യവാങ്മൂലം നിർബന്ധം.
∙ സിറ്റി, വികാസ്ഭവൻ, പേരൂർക്കട, പാപ്പനംകോട്, വിഴിഞ്ഞം, തിരുവനന്തപുരം സെൻട്രൽ ഡിപ്പോകൾ അടച്ചിടും.
∙ നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും.
∙ ലോക്‌ഡൗൺ കാരണം കുടുങ്ങിയവരും മെഡിക്കൽ എമർജൻസി സ്റ്റാഫും താമസിക്കുന്ന ഹോട്ടലുകൾ ഒഴികെ അടയ്ക്കണം.
∙ ആരാധനാലയങ്ങളിൽ പൊതുജനത്തിന് പ്രവേശനമില്ല.
∙ സംസ്കാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പാടില്ല.

മാറ്റിവച്ച പരീക്ഷകൾ

കോർപ്പറേഷൻ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി ജില്ലാ കല‌ക്‌ടറുടെ ഉത്തരവിൽ പറയുന്നു.

∙ കോർപ്പറേഷൻ പരിധിയിലെ കേരള സർവകലാശാല പരീക്ഷാസെന്ററുകളിൽ തിങ്കളാഴ്ച മുതൽ നടത്താനിരുന്ന സിബിസിഎസ്‌സിഎസ്എസ്,
എൽഎൽബി, വിദൂരവിദ്യാഭ്യാസം ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റി വച്ചു. ഈ വിദ്യാർഥികൾക്ക് കോവിഡ് മൂലം പരീക്ഷ എഴുതാൻ പറ്റാത്തവർക്കൊപ്പം പ്രത്യേകം പരീക്ഷ നടത്തും. മറ്റു സെന്ററുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

∙ എംജി സർവകലാശാല തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ചു നടത്താനിരുന്ന തിങ്കൾ മുതലുള്ള പരീക്ഷകൾ. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ജില്ലകളിലുള്ള പരീക്ഷ കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ലോക്‌ഡൗൺ പിൻവലിച്ചതിനു ശേഷം പരീക്ഷ നടത്തുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

∙ തിരുവനന്തപുരത്ത് പിഎസ്‌സി ആസ്ഥാന ഓഫിസിൽ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന വകുപ്പുതല പരീക്ഷ, പ്രമാണ പരിശോധന, ബുധനാഴ്ച മുതൽ ആരംഭിക്കുന്ന ഇന്റർവ്യൂ (എറണാകുളത്തും കോഴിക്കോടുമുള്ള ഇന്റർവ്യൂ മാറ്റമില്ല) എന്നിവ മാറ്റിവച്ചതായി പിഎസ്‌സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

കെഎസ്‌ആർടിസി സർവീസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന രീതിയിൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്.

തിരുവനന്തപുരം നഗര പരിധിക്കുള്ളിൽ പൊതു ഗതാഗതം നിർത്തി വയ്ക്കുന്നതിനാൽ പാപ്പനംകോട്, തിരു: സിറ്റി, തിരു: സെൻട്രൽ, പേരൂർക്കട, വികാസ് ഭവൻ, വിഴിഞ്ഞം യൂണിറ്റുകളിൽ നിന്ന് സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല.

എംസി റോഡിൽ ഓർഡിനറി സർവീസുകൾ മരുതൂർ ജംഗ്ഷൻ വരെ സർവ്വീസ് നടത്തുന്നതാണ്. നെടുമങ്ങാട്, വെഞ്ഞാറമ്മൂട് ഡിപ്പോകൾ സംയുക്തമായി ഈ റൂട്ടിലുള്ള സർവീസുകൾ ആവശ്യാനുസരണം ക്രമീകരിക്കുന്നതാണ്.

ആറ്റിങ്ങൽ - തിരുവനന്തപുരം റൂട്ടിൽ കണിയാപുരം വരെ സർവ്വീസുകൾ നടത്തുന്നതാണ്.

മലയിൻകീഴ് - പേയാട് റൂട്ടിൽ കുണ്ടമൺകടവ് വരെ സർവ്വീസ് നടത്തുന്നതാണ്. കൂടാതെ കാട്ടാക്കട, വെള്ളറട യൂണിറ്റുകൾ ഈ റൂട്ടിൽ യാത്രക്കാരുടെ ആവശ്യാർത്ഥം സർവ്വീസുകൾ ക്രമീകരിക്കുന്നതാണ്.

മലയിൻകീഴ് - പാപ്പനംകോട് റൂട്ടിൽ പാമാംകോട് വരെ യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കിൽ കാട്ടാക്കട യൂണിറ്റിൽ നിന്ന് സർവ്വീസ് നടത്തുന്നതാണ്.

തിരുവനന്തപുരം - കളിയിക്കാവിള റൂട്ടിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ എത്തി വലിയറത്തല റൂട്ടിലൂടെ തിരികെ പോകുന്ന വിധത്തിൽ സർവ്വീസുകൾ ക്രമീകരിക്കുന്നതാണ്. നെയ്യാറ്റിൻകര, പാറശ്ശാല യൂണിറ്റുകൾ സംയുക്തമായി ഈ റൂട്ടിലെ സർവ്വീസുകൾ ക്രമീകരിക്കുന്നതാണ്.

വിഴിഞ്ഞം - പൂവാർ റൂട്ടിൽ ചപ്പാത്ത് വരെ മാത്രമേ സർവീസ് ഉണ്ടായിരിക്കുകയുള്ളൂ. പൂവാർ യൂണിറ്റിൽ നിന്നും ആവശ്യാനുസരണം സർവ്വീസ് നടത്തുന്നതാണ്.

പേരൂർക്കട - നെടുമങ്ങാട് റൂട്ടിൽ ആറാം കല്ല് ജംഗ്ഷൻ വരെ സർവ്വീസ് ക്രമീകരിക്കുന്നതാണ്. നെടുമങ്ങാട് യൂണിറ്റ് ഈ റൂട്ടിൽ അധികമായി സർവീസുകൾ യാത്രക്കാരുടെ തിരക്കിനനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നതാണ്.

എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ ഡ്യൂട്ടികൾക്ക് ആവശ്യമായ ജീവനക്കാരെ മുൻകൂട്ടി അറിയിച്ച് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. നിലവിൽ എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ ഡ്യൂട്ടികളുടെ ചുമതലയുള്ള യൂണിറ്റധികാരികൾ ആയത് കൃത്യമായി നിർവ്വഹിക്കുന്നതാണ്.

വിദേശരാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്കായി കെഎസ്ആർടിസി തിരുവനന്തപുരം എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സർവീസുകൾ നടത്തുന്നതാണ്.

നെയ്യാറ്റിൻകര നിന്നുള്ള ബോണ്ട് സർവീസ് നിയന്ത്രണം തീരുന്നതുവരെ ഉണ്ടായിരിക്കുന്നതല്ല.

നഗരത്തിനുള്ളിലെ യൂണിറ്റുകളിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

ആരോഗ്യ പ്രവർത്തകർക്കായി ജില്ലാ കളക്ടറേറ്റിൽ നിന്നും ആവശ്യപ്പെടുന്ന പക്ഷം നിബന്ധനകൾക്ക് വിധേയമായി സർവീസുകൾ ക്രമീകരിക്കുന്നതാണ്.

കെഎസ്ആർടിസി റിലേ സർവീസുകൾ കൊല്ലത്ത് നിന്നും ആലപ്പുഴ റൂട്ടിലേക്ക് ഓപ്പറേറ്റ് ചെയ്യുന്നതാണ്.

വടക്കൻ മേഖലകളിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസുകൾ നാഷണൽ ഹൈവേയിൽ ആറ്റിങ്ങൽ വരെയും എം.സി. റോഡിൽ വെഞ്ഞാറമൂട് വരിയും സർവീസ് അവസാനിപ്പിച്ച് തിരിച്ചു പോകേണ്ടതാണ്.

ചീഫ് ഓഫീസടക്കം നഗര പരിധിയിലെ കെഎസ്ആർടിസി ഓഫിസുകളും, പാപ്പനംകോട് സെൻട്രൽ വർക്ഷോപ്പും ട്രിപ്പിൾ ലോക്ക് ഡൗൺ കാലത്തു പ്രവർത്തിക്കുന്നതല്ല. എന്നാൽ സെക്യൂരിറ്റി, കൺട്രോൾറൂം, അവശ്യ സർവീസുകൾക്കായുള്ള ഡിപ്പോകളിലെ ടിക്കറ്റ് & ക്യാഷ് കൗണ്ടറുകൾ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമായിരിക്കില്ല.

കെ‌എസ്ഇബി ക്രമീകരണങ്ങൾ

∙ നഗരപരിധിക്കുള്ളിലെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ല.
∙ മീറ്റർ റീഡർമാർ നഗരപരിധിക്കുള്ളിൽ റീഡിംഗ് എടുക്കുന്നതല്ല. ഉപഭോക്താക്കൾ റീഡിങ് എടുകേണ്ട തീയതിയിലെ മീറ്റർ റീഡിങ്ങിന്റെ ചിത്രം/വിഡിയോ എടുത്ത് അറിയിക്കുകയാണെങ്കിൽ അതനുസരിച്ച് ബിൽ ചെയ്ത് നൽകും. അല്ലാത്തപക്ഷം മുന്മാസങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കിയായിരിക്കും ബിൽ ചെയ്യുക.
∙ കഴിയുന്നതും ഇ-പെയ്മെന്റ് ഉൾപ്പടെയുള്ള ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
∙ നഗരപരിധിക്കുള്ളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കാലയളവിൽ വൈദ്യുതി തടസ്സം പരിഹരിക്കുന്നതു പോലെ അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികൾ മാത്രമായിരിക്കും ചെയ്യുക. അതിനനുസരിച്ചായിരിക്കും ജീവനക്കാരെ നിയോഗിക്കുക.

റേഷൻ കടകൾ പ്രവർത്തിക്കില്ല

ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ തിരുവനന്തപുരം താലൂക്കിലെ മുഴുവൻ റേഷൻ വ്യാപാരികളും തിങ്കളാഴ്ച മുതൽ ഒരു സർക്കാർ ഉത്തരവ് വരുന്നതുവരെ റേഷൻ ഡിപ്പോകൾ തുറന്നു പ്രവർത്തിക്കില്ല.

ദേവസ്വം ബോർഡ് ഓഫിസുകൾ പ്രവർത്തിക്കില്ല

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം നന്തൻകോടുള്ള ആസ്ഥാന ഓഫിസും കോർപ്പറേഷൻ പരിധിയിലുള്ള ദേവസ്വം ബോർഡിന്റെ മറ്റ് ഓഫിസുകളും തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് പ്രവർത്തിക്കുന്നതല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു അറിയിച്ചു.

ട്രിപ്പിൾ ലോക്‌ഡൗൺ നിലവിൽ വരുന്ന തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ വാർഡുകൾ

1. കഴക്കൂട്ടം.
2. ചന്തവിള.
3. കാട്ടായിക്കോണം.
4. ശ്രീകാര്യം.
5. ചെറുവയ്ക്കൽ.
6. ഉള്ളൂർ.
7. ഇടവക്കോട്.
8. ചെല്ലമംഗലം.
9. ചെമ്പഴന്തി.
10. പൗഡികോണം.
11. ഞാണ്ടൂർക്കോണം.
12. കിണവൂർ.
13. മണ്ണന്തല.
14. നാലാഞ്ചിറ.
15. കേശവദാസപുരം.
16. മെഡിക്കൽ കോളേജ്.
17. പട്ടം.
18. മുട്ടട.
19. കുടപ്പനക്കുന്ന്.
20. പാതിരിപ്പള്ളി.
21. ചെട്ടിവിളാകം.
22. ശാസ്തമംഗലം.
23. കവടിയാർ.
24. കുറവൻകോണം.
25. നന്തൻകോട്.
26. കുന്നുകുഴി.
27. പാളയം.
28. തൈക്കാട്.
29. വഴുതയ്ക്കാട്.
30. കാഞ്ഞിരംപാറ.
31. പേരൂർക്കട.
32. തുരുത്തുംമല.
33. നെട്ടയം.
34. കാച്ചാണി.
35. വാഴോട്ടുകോണം.
36. വട്ടിയൂർക്കാവ്.
37. കൊടുങ്ങാനൂർ.
38. പി.ടി.പി. നഗർ.
39. പാങ്ങോട്.
40. തിരുമല.
41. വലിയവിള.
42. പൂജപ്പുര.
43. വലിയശാല.
44. ജഗതി.
45. കരമന.
46. ആറന്നൂർ.
47. മുടവൻമുകൾ.
48. തൃക്കണ്ണാപുരം.
49. നേമം.
50. പൊന്നുമംഗലം.
51. പുന്നയ്ക്കാമുകൾ.
52. പാപ്പനംകോട്.
53. എസ്റ്റേറ്റ്.
54. നെടുങ്കാട്.
55. കാലടി.
56. മേലാങ്കോട്.
57. പുഞ്ചക്കരി.
58. പൂങ്കുളം.
59. വെങ്ങാനൂർ.
60. മുല്ലൂർ.
61. കോട്ടപ്പുറം.
62. വിഴിഞ്ഞം.
63. ഹാർബർ.
64. വെള്ളാർ.
65. തിരുവല്ലം.
66. പൂന്തുറ.
67. അമ്പലത്തറ.
68. കമലേശ്വരം.
69. കളിപ്പാൻകുളം.
70. ആറ്റുകാൽ.
71. ചാല.
72. മണക്കാട്.
73. കുര്യാത്തി.
74. പുത്തൻപള്ളി
75. മാണിക്യവിളാകം.
76. ബീമാപ്പള്ളി ഈസ്റ്റ്.
77. ബീമാപ്പള്ളി.
78. മുട്ടത്തറ.
79. ശ്രീവരാഹം.
80. ഫോർട്ട്.
81. തമ്പാനൂർ.
82. വഞ്ചിയൂർ.
83. ശ്രീകണ്ഠേശ്വരം.
84. പെരുന്താന്നി.
85. പാൽക്കുളങ്ങര.
86. ചാക്ക.
87. വലിയതുറ.
88. വള്ളക്കടവ്.
89. ശംഖുമുഖം.
90. വെട്ടുകാട്.
91. കരിയ്ക്കകം.
92. കടകംപള്ളി.
93. പേട്ട.
94. കണ്ണമ്മൂല.
95. അണമുഖം.
96. ആക്കുളം.
97. കുളത്തൂർ.
98. ആറ്റിപ്ര.
99. പൗണ്ട്കടവ്.
100. പള്ളിത്തുറ.

English Summary: Thiruvananthapuram Triple Lockdown: Relaxations in Certain Services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com